ജീവനുള്ള രോഗി മരിച്ചെന്ന് കരുതി പോസ്റ്റുമോർട്ടത്തിന് അയച്ചു

 
India

യുപിയിൽ ജീവനുള്ള രോഗി മരിച്ചെന്ന് കരുതി പോസ്റ്റുമോർട്ടത്തിന് അയച്ചു; ഡോക്റ്റർക്ക് സസ്പെൻഷൻ

ഗുരുതര വീഴ്ച സംഭവിച്ചത് കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ

Jisha P.O.

ലഖ്നൗ: ചികിത്സയിലായിരുന്ന രോഗിയെ മരിച്ചെന്ന് കരുതി പോസ്റ്റുമോർട്ടത്തിന് അയച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. സംഭവത്തിൽ ജൂനിയർ റെസിഡന്‍റ് ഡോക്റ്ററും നഴ്സും ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊലീസുകാർ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനായി മെഡിസിൻ വാർഡിൽ എത്തിയപ്പോഴാണ് രോഗിക്ക് ജീവനുണ്ടെന്ന് മനസിലായത്.

സംഭവത്തിൽ അന്വേഷണത്തിനായി വൈസ് പ്രിൻസിപ്പൽ റിച്ച അഗർവാൾ, ചീഫ് മെഡിക്കൽ സൂപ്രണ്ട് സൗരഭ് അഗർവാൾ, സൂപ്രണ്ട് ഇൻ-ചാർജ് രാകേഷ് സിങ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

ആശുപത്രിയിലെ മെഡിസിൻ വാർഡിലുണ്ടായിരുന്ന നിരാലംബരായ രോഗികളിൽ ഒരാളെയാണ് ഡോക്‌റ്റർ മരിച്ചെന്ന് പ്രഖ്യാപിച്ചത്. 42 കാരൻ വിനോദിനെ 42 ആം നമ്പർ കിടക്കയിലും തിരിച്ചറിയാത്ത 60 കാരനെ 43ആം നമ്പർ കിടക്കയിലുമാണ് കിടത്തിയിരുന്നത്. ഇതിൽ 60 കാരൻ ചികിത്സക്കിടെ ശനിയാഴ്ച മരിച്ചു. എന്നാൽ ജൂനിയർ ഡോക്റ്റർ വിനോദിന്‍റെ മെഡിക്കൽ ഫയൽ എടുത്ത് അയാൾ മരിച്ചുവെന്ന് രേഖപ്പെടുത്തി.

പോസ്റ്റുമോർട്ടം നടപടികൾക്കായി ഇക്കാര്യം സ്വരൂപ് നഗർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. മൃതദേഹം മാറ്റാൻ പൊലീസുകാർ എത്തിയപ്പോൾ മരിച്ചെന്ന് ഡോക്‌റ്റർ വിധിയെഴുതിയ വിനോദിന് യാതൊരു കുഴപ്പവുമില്ല. സംഭവം അറിഞ്ഞതോടെ മറ്റ് രോഗികളും പരിഭ്രാന്തിയിലായി. പിന്നീട് ജൂനിയർ ഡോക്റ്റർ കുറ്റം സമ്മതിക്കുകയും മാപ്പ് പറയുകയുമായിരുന്നു. ജൂനിയർ ഡോക്റ്റർ തെറ്റായി ഫയൽ പൂരിപ്പിച്ചതാണ് പിഴവിന് കാരണമായതെന്ന് സൂപ്രണ്ട് ഇൻ ചാർജ് രാകേഷ് സിങ് പറഞ്ഞു. വിനോദിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്‌റ്റർമാർ പറഞ്ഞു.

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കും; കരട് വിജ്ഞാപനം ഉടനെന്ന് മന്ത്രി വി. ശിവൻകുട്ടി

കേരള വനിത പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും; ശാസ്ത്രീയ പരിശീലനത്തിന് അക്കാദമികൾ ആരംഭിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

തദ്ദേശ തെരഞ്ഞെടുപ്പ്‌; മുസ്ലീംലീഗ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടു പിടിച്ച് കള്ളപ്രചാരണം നടത്തിയെന്ന് എം.വി. ഗോവിന്ദൻ