സുബിൻ ഗാർഗ്

 
India

സുബിൻ ഗാർഗിന്‍റെ മരണം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അസം സർക്കാർ

ഒക്ടോബർ 6 ന് ഇരുവരും ഗുവാഹത്തിയിൽ എത്തി മൊഴി നൽകണമെന്നും അല്ലാത്തപക്ഷം പൊലീസ് അവർക്കായി തെരച്ചിൽ ശക്തമാക്കുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു

Namitha Mohanan

ദിസ്പൂർ: ഗായകൻ സുബിൻ ഗാർഗിന്‍റെ മരണത്തിനിടയാക്കിയ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്‍റെ മുഖ്യ സംഘാടകനായ സ്യാംകാനു മഹന്തനും സുബിന്‍റെ മാനേജർ സിദ്ധാർഥ് ശർമയ്ക്കുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

ഒക്ടോബർ 6 ന് ഇരുവരും ഗുവാഹത്തിയിൽ എത്തി മൊഴി നൽകണമെന്നും അല്ലാത്തപക്ഷം പൊലീസ് അവർക്കായി തെരച്ചിൽ ശക്തമാക്കുമെന്നും ശർമ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

"ദുർഗാ പൂജ ഉത്സവം ആരംഭിക്കുന്നതിനാൽ, അവർ ഇപ്പോൾ വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ ദശമിക്ക് ശേഷം അവർ വരണം. ഒക്ടോബർ 6 ന് അവർ ഗുവാഹത്തിയിൽ വന്ന് മൊഴി നൽകണം," അദ്ദേഹം പറഞ്ഞു.

''സെപ്റ്റംബർ 19 ന് സിംഗപ്പൂരിൽ കടലിൽ മുങ്ങി ഗാർഗ് മരിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ അന്വേഷിച്ചുവരുന്ന സിഐഡിക്ക് മുന്നിൽ ഹാജരാകാൻ അവർ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാം, ഇരുവർക്കും ഏറെ നാൾ പുറത്തു നിൽക്കാൻ കഴിയാത്ത വിധം മഹന്തയുടെ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളും മരവിപ്പിച്ചിട്ടുണ്ട്'' അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം