പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ

 
India

പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ

ഹെൻറി എന്ന പേരുള്ള റോട്‌വീലർ നായ്ക്കു വേണ്ടി മഹുവയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: വളർത്തുനായുടെ കസ്റ്റഡിയെച്ചൊല്ലി കോടതിയിൽ പരസ്പരം ഏറ്റുമുട്ടി എംപി മഹുവ മൊയ്ത്രയും മുൻ കാമുകനും അഭിഭാഷകനുമായ ജയ് ആനന്ദ് ദേഹാദ്രൈയും. ഇരുവർക്കും പരസ്പരം സംസാരിച്ച് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ഡൽഹി കോടതി കേസ് പരിഗണിക്കുന്നതിനിടെ ചോദിച്ചു. ഹെൻറി എന്ന പേരുള്ള റോട്‌വീലർ നായ്ക്കു വേണ്ടി മഹുവയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദുമായി മഹുവ മൊയ്ത്ര അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതോടെയാണ് നായയുടെ പേരിൽ കലഹം ആരംഭിച്ചത്. ഹെൻറി തനിക്കു സ്വന്തമാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. 2023ലാണ് കേസ് ആരംഭിച്ചത്.

വളർത്തുനായയിൽ രണ്ടു പേർക്കും അവകാശമുണ്ടെന്ന് കാണിച്ചാണ് മഹുവ കോടതിയെ സമീപിച്ചത്. എന്നാൽ 40 ദിവസം പ്രായമുള്ളപ്പോൾ മുതൽ ഹെൻറി തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് ജയ് ആനന്ദ് പറയുന്നു. കേസിൽ ഡിസംബറിൽ വീണ്ടും വാദം കേൾക്കും.

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം