പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ

 
India

പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ

ഹെൻറി എന്ന പേരുള്ള റോട്‌വീലർ നായ്ക്കു വേണ്ടി മഹുവയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ന്യൂഡൽഹി: വളർത്തുനായുടെ കസ്റ്റഡിയെച്ചൊല്ലി കോടതിയിൽ പരസ്പരം ഏറ്റുമുട്ടി എംപി മഹുവ മൊയ്ത്രയും മുൻ കാമുകനും അഭിഭാഷകനുമായ ജയ് ആനന്ദ് ദേഹാദ്രൈയും. ഇരുവർക്കും പരസ്പരം സംസാരിച്ച് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ഡൽഹി കോടതി കേസ് പരിഗണിക്കുന്നതിനിടെ ചോദിച്ചു. ഹെൻറി എന്ന പേരുള്ള റോട്‌വീലർ നായ്ക്കു വേണ്ടി മഹുവയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദുമായി മഹുവ മൊയ്ത്ര അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതോടെയാണ് നായയുടെ പേരിൽ കലഹം ആരംഭിച്ചത്. ഹെൻറി തനിക്കു സ്വന്തമാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. 2023ലാണ് കേസ് ആരംഭിച്ചത്.

വളർത്തുനായയിൽ രണ്ടു പേർക്കും അവകാശമുണ്ടെന്ന് കാണിച്ചാണ് മഹുവ കോടതിയെ സമീപിച്ചത്. എന്നാൽ 40 ദിവസം പ്രായമുള്ളപ്പോൾ മുതൽ ഹെൻറി തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് ജയ് ആനന്ദ് പറയുന്നു. കേസിൽ ഡിസംബറിൽ വീണ്ടും വാദം കേൾക്കും.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു