പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ

 
India

പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ

ഹെൻറി എന്ന പേരുള്ള റോട്‌വീലർ നായ്ക്കു വേണ്ടി മഹുവയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: വളർത്തുനായുടെ കസ്റ്റഡിയെച്ചൊല്ലി കോടതിയിൽ പരസ്പരം ഏറ്റുമുട്ടി എംപി മഹുവ മൊയ്ത്രയും മുൻ കാമുകനും അഭിഭാഷകനുമായ ജയ് ആനന്ദ് ദേഹാദ്രൈയും. ഇരുവർക്കും പരസ്പരം സംസാരിച്ച് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ഡൽഹി കോടതി കേസ് പരിഗണിക്കുന്നതിനിടെ ചോദിച്ചു. ഹെൻറി എന്ന പേരുള്ള റോട്‌വീലർ നായ്ക്കു വേണ്ടി മഹുവയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദുമായി മഹുവ മൊയ്ത്ര അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതോടെയാണ് നായയുടെ പേരിൽ കലഹം ആരംഭിച്ചത്. ഹെൻറി തനിക്കു സ്വന്തമാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. 2023ലാണ് കേസ് ആരംഭിച്ചത്.

വളർത്തുനായയിൽ രണ്ടു പേർക്കും അവകാശമുണ്ടെന്ന് കാണിച്ചാണ് മഹുവ കോടതിയെ സമീപിച്ചത്. എന്നാൽ 40 ദിവസം പ്രായമുള്ളപ്പോൾ മുതൽ ഹെൻറി തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് ജയ് ആനന്ദ് പറയുന്നു. കേസിൽ ഡിസംബറിൽ വീണ്ടും വാദം കേൾക്കും.

ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ സംസ്‌കാര ചടങ്ങ്; ബിജെപി, കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് ക്ഷണം

മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനങ്ങൾ ഇങ്ങനെ...

അമെരിക്കയിലെ മിന്നല്‍ പ്രളയത്തില്‍ കാര്‍ ഒലിച്ചുപോയി; ഇന്ത്യന്‍ യുവാവ് മരിച്ചു

ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കുറച്ച് ഇൻഡിഗോ; കാബിൻ ബാഗ് മാത്രമുള്ളവർക്ക് ചെലവു കുറയും