ഒഡീശയിൽ മലയാളി വൈദികനെ പൊലീസ് മർദിച്ചു

 
India

ഒഡീശയിൽ മലയാളി വൈദികനെ പൊലീസ് മർദിച്ചു

മലയാളിയായ ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്

ഭുവനേശ്വർ: കഞ്ചാവ് കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശോധനക്കിടെ പൊലീസ് പള്ളിയിൽ കയറി വൈദികനെ മർദിച്ചതായി പരാതി. ഒഡീശയിലെ ബെർഹാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളിയിലായിരുന്നു സംഭവം.

മലയാളിയായ ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നും പള്ളിയിലെ 40,000 രൂപ മോഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 22 ന് ആയിരുന്നു സംഭവം. സമീപത്തുള്ള ഗ്രാമത്തിൽ കഞ്ചാവ് പരിശോധിക്കുന്നതിനായി എത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന പെൺകുട്ടികള മർദിച്ചെന്നും ഇത് ചോദ‍്യം ചെയ്തതിനാണ് തന്നെയും സഹവികാരിയെയും മർദിച്ചതെന്നും ഫാ. ജോഷി ജോർജ് പറഞ്ഞു.

സംഭവത്തിൽ പരുക്കേറ്റ സഹവികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രൂപത നിയമ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍