India

'കൊറമാണ്ഡൽ ഏറ്റവും മികച്ച എക്സ്പ്രസ് ട്രെയിൻ, സംഭവിച്ചത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ദുരന്തം'

ബാലസോർ: 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിനപകടമാണ് ഒഡീശയിലുണ്ടായതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷംരൂപ വീതം നഷ്ടപരിഹാരവും മമത പ്രഖ്യാപിച്ചു.

കൊറമാണ്ഡൽ ഏറ്റവും മികച്ച എക്സ്പ്രസ് ട്രെയിനാണെന്ന് മമത അഭിപ്രായപ്പെട്ടു. ഇത്തരം കേസുകൾ റെയിൽവേ സുരക്ഷാ കമ്മീഷന് കൈമാറുകയും അവർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയുമാണ് പൊതുവായ രീതിയെന്നും മമത വ്യക്തമാക്കി.

അപകടത്തിൽ പെട്ട ട്രെയിനുകളിൽ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല, അതിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അപകടം സംഭവിക്കില്ലായിരുന്നെന്നും മമത പറഞ്ഞു.

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 80 രൂപ ഉയര്‍ന്നു

''എംഎല്‍എ ബസില്‍ കയറി മോശമായ ഭാഷയില്‍ സംസാരിക്കുകയോ യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ല'', മൊഴി നൽകി കണ്ടക്‌ടർ

പ്രധാനമന്ത്രി നാളെ അയോധ്യയിൽ; 14ന് വാരാണസിയിൽ പത്രിക നൽകും

പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; പ്രതിഷേധവുമായി ജീവനക്കാർ

വൈദ്യുതി നിയന്ത്രണം 10 മുതല്‍ 15 മിനിറ്റ് വരെ മാത്രം; ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ല