Gurpatvant Singh Pannu 
India

ഖാലിസ്ഥാൻ നേതാവിന്‍റെ ആസ്തികൾ എൻഐഎ പിടിച്ചെടുത്തു

പ്രത്യേക ഖാലിസ്ഥാൻ രാജ്യത്തിനു വേണ്ടി ഹിതപരിശോധന സംഘടിപ്പിച്ചതിനു പിന്നിലും, ക്യാനഡയിലെ ഹിന്ദുക്കൾക്കെതിരേ വധഭീഷണി മുഴക്കിയതിനു പിന്നിലും ഇയാളായിരുന്നു

MV Desk

അമൃത്‌സർ: നിരോധിക്കപ്പെട്ട സിക്ക്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ നേതാവ് ഗുർപത്‌വന്ത് സിങ് പന്നുവിന്‍റെ പേരിൽ ചണ്ഡിഗഡിലും അമൃത്‌സറിലുമുള്ള വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തു. യുഎപിഎ പ്രകാരമാണ് നടപടി.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ജെ എന്ന സംഘടന സിക്കുകാർക്കു വേണ്ടി പ്രത്യേക രാജ്യം വേണമെന്നാണ് വാദിക്കുന്നത്. യുഎസിനു പുറമേ ക്യാനഡയിലും യുകെയിലും ഇവരുടെ പ്രവർത്തനം സജീവമാണ്.

2020 ജൂലൈയിൽ ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ഗുർപത്‌വന്ത് സിങ് പന്നു.

പ്രത്യേക ഖാലിസ്ഥാൻ രാജ്യത്തിനു വേണ്ടി ഹിതപരിശോധന സംഘടിപ്പിച്ചതിനു പിന്നിലും, ക്യാനഡയിലെ ഹിന്ദുക്കൾക്കെതിരേ വധഭീഷണി മുഴക്കിയതിനു പിന്നിലും ഇയാളായിരുന്നു.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്