ലഖ്‌നൗവിലെ കോച്ചിങ് സെന്ററില്‍ ഉണ്ടായ വന്‍ തീപിടിത്തം

 
India

ലഖ്നൗവിലെ കോച്ചിങ് സെന്ററില്‍ വന്‍ തീപിടിത്തം; 11 മരണം

കോച്ചിങ് സെന്ററിനോടൊപ്പം ഗെയിമിങ് കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്

Sarath Nath MS

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ കോച്ചിങ് സെന്ററിലുണ്ടായ വന്‍തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. അലിഗഞ്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം.

കോച്ചിങ് സെന്ററിനോടൊപ്പം ഗെയിമിങ് കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാംനിലയിലായിരുന്നു കോച്ചിങ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. രക്ഷപ്പെടാനായി വിദ്യാര്‍ഥികള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് താഴേക്ക് എടുത്തുചാടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തിലാണ് തീ കെട്ടിടത്തില്‍ പടര്‍ന്നുപിടിച്ചത്. തീയണച്ചശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അഗ്നിരക്ഷാസേനയുടെ എട്ടു യൂണിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ്, ജില്ലാ ഭരണകൂടം അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷാപ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. പരിക്കേറ്റവര്‍ക്ക് കൃത്യമായ വൈദ്യസഹായം ലഭ്യമാക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

''30 ദിവസത്തിനുള്ളിൽ പനി ബാധിച്ച് മരിച്ചത് 87 പേർ, വിടുവായിത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ'': വീണാ ജോർജ്

യുഎഇയുടെ വ‍്യോമ പ്രതിരോധത്തിന് ഇന്ത്യയുടെ ബ്രഹ്മോസും ആകാശ്തീറും; ചർച്ചകൾ പുരോഗമിക്കുന്നു

ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

'40 കോടി കൈക്കൂലി ആരോപണം': മഹുവ മൊയ്‌ത്രക്കെതിരേ നടപടിക്കൊരുങ്ങി വിമത എംപിമാർ

'അമ്മ' കലഹം തുടരുന്നു: അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് രാജിവച്ചു