കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരേ വീണ്ടും ആക്രമണം; പിന്നിൽ 70 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ

 
India

കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരേ വീണ്ടും ആക്രമണം; പിന്നിൽ 70 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ

കന്യാസ്ത്രീകളെയും 2 മലയാളി വൈദികരെയും കയ്യേറ്റം ചെയ്തു

ഭുവനേശ്വർ: കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ വീണ്ടും ആക്രമണം. ഒഡീഷയിലെ ജലേശ്വർ ജില്ലയിലെ ഗംഗാധറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരേ ആക്രമണമുണ്ടായിത്. 70ഓളം ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് പരാതി.

ബുധനാഴ്ച വൈകുന്നേരം ഗംഗാധര്‍ മിഷന്‍റെ കീഴിലുള്ള പള്ളിയില്‍ മരിച്ചവര്‍ക്കായുള്ള കുര്‍ബാന നടക്കുന്നതിനിടെ ഇവര്‍ പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കന്യാസ്ത്രീകളെയും 2 മലയാളി വൈദികരെയും കയ്യേറ്റം ചെയ്തതായാണ് പരാതിയിലുള്ളത്. ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വൈദികരുടെ കൂടെ ഉണ്ടായിരുന്ന സഹായിക്കും ഗുരുതരമായി മർദനമേറ്റു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ; വീണ്ടും ചർച്ച തുടങ്ങി

കപില്‍ ശര്‍മയുടെ ക്യാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും വെടിവയ്പ്പ്

കസ്റ്റഡിയിലെടുത്ത പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത് ഭാര്യ; രണ്ടു പേരും പിടിയിൽ

601 ഡോക്റ്റർമാർക്കെതിരേ ആരോഗ്യ വകുപ്പിന്‍റെ നടപടി

''തൃശൂരിലും അട്ടിമറി നടന്നതായി സംശയം"; രാഹുലിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് വി.എസ്. സുനിൽ കുമാർ