സംഭലിലെ ക്ഷേത്രത്തിൽ 150 വർഷത്തിലേറെ പഴക്കമുള്ള പടവുകളുള്ള കുളം കണ്ടെത്തി 
India

സംഭലിലെ ക്ഷേത്രത്തിൽ 150 വർഷത്തിലേറെ പഴക്കമുള്ള പടവുകളുള്ള കുളം കണ്ടെത്തി

കണ്ടെത്തിയത് 400 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കുളം

Ardra Gopakumar

ലക്നൗ: ഉത്തർപ്രദേശിലെ സംഭലിൽ 46 വർഷത്തിനുശേഷം തുറന്ന ക്ഷേത്രത്തിൽ പടവുകളോടു കൂടിയ കുളവും കണ്ടെത്തി. ചന്ദൗസിയിലെ ശിവ ഹനുമാൻ ക്ഷേത്രത്തിലാണ് ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ (എഎസ്ഐ)യുടെ പരിശോധനയിൽ 400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കുളം കണ്ടെത്തിയത്.

പടവുകളിലേക്കുള്ള നാലു കവാടങ്ങളും കണ്ടെത്തി. ഇവയുടെ തറ മാർബിൾ ഉപയോഗിച്ചു നിർമിച്ചവയാണ്. കുളവും പടവുകളും പൂർണായി മണ്ണു മൂടിയ നിലയിലായിരുന്നെന്ന് എഎസ്ഐ. നിലവിൽ 210 ചതുരശ്ര മീറ്ററിലെ മണ്ണു മാത്രമാണു നീക്കിയത്. 150 വർഷത്തിലേറെ പഴക്കമുള്ളതാണു കുളമെന്നു കരുതുന്നു.

അതിനിടെ, സംഭലിലെ കൽക്കി വിഷ്ണു ക്ഷേത്രത്തിൽ എഎസ്ഐ കഴിഞ്ഞ ദിവസം പരിശോധന നടത്തി. സംഭലിലെ അഞ്ച് ആശ്രമങ്ങളിലും 19 കുളങ്ങളിലും എഎസ്ഐ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്.

ടി20 ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാനെ തകർത്തു

ശബരിമല യുവതി പ്രവേശനം: തിടുക്കത്തിൽ നിലപാട് എടുക്കാൻ കഴിയില്ലെന്ന് പി. രാജീവ്

ഇന്‍റർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ: ശരത് ഉമയനല്ലൂരിന് പുരസ്കാരം

അടുക്കളയില്‍ തിളയ്ക്കുന്ന പ്രതിഷേധം; കപ്പ കുഴച്ച് കെ.സി. വേണുഗോപാല്‍

"കറിവേപ്പില പോലെ ഒഴിവാക്കി"; പ്രേംകുമാറിനെ അനുകൂലിച്ച് വിനയൻ