പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഫിസിൽ.

 
India

പ്രധാനമന്ത്രിയുടെ ഓഫിസിനും പേരുമാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് (പിഎംഒ) ഉൾപ്പെടുന്ന പുതിയ സമുച്ചയത്തിന് 'സേവാ തീർഥ്' എന്ന പേരു നൽകാൻ കേന്ദ്ര സർക്കാർ

MV Desk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് (പിഎംഒ) ഉൾപ്പെടുന്ന പുതിയ സമുച്ചയത്തിന് 'സേവാ തീർഥ്' എന്ന പേരു നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന സമുച്ചയമാണിത്.

എഴുപത്തെട്ടു വർഷമായി പ്രവർത്തിക്കുന്ന സൗത്ത് ബ്ലോക്കിൽ നിന്നു വൈകാതെ പുതിയ സമുച്ചയത്തിലേക്കു പിഎംഒ മാറും. ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, മറ്റു രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഉന്നതരുമായി ചർച്ചയ്ക്കുള്ള വേദിയായ ഇന്ത്യ ഹൗസ് എന്നിവയും ഉൾപ്പെടുന്നതാകും സേവാ തീർഥ്. വായു ഭവന് സമീപം എക്സിക്യൂട്ടിവ് എൻക്ലേവ് 1ന്‍റെ ഭാഗമായി മൂന്നു കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തേത്, അഥവാ സേവാ തീർഥ് 1 ആകും പിഎംഒ.

സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയിൽ എക്സിക്യൂട്ടിവ് എൻക്ലേവ് എന്നാണ് സമുച്ചയത്തിനു പേരിട്ടിരുന്നത്. ഇതാണ് സേവാ തീർഥ് എന്നു മാറ്റിയത്.

'സേവ' (സേവനം), 'തീർഥ്' (പുണ്യസ്ഥലം) എന്നീ വാക്കുകൾ പേര്, ഭരണമെന്നത് അധികാരമല്ല, സേവനമാണെന്ന സന്ദേശമാണ് നൽകുന്നത്.

നേരത്തേ, രാജ്ഭവനുകളെ ലോക്ഭവനുകളെന്നും സെൻട്രൽ സെക്രട്ടേറിയറ്റിനെ കർത്തവ്യ ഭവനെന്നും പുനർനാമകരണം ചെയ്തിരുന്നു. രാജ്പഥിനെ കർത്തവ്യപഥ് ആയും റെയ്സ് കോഴ്സ് റോഡിനെ ലോക് കല്യാൺ മാർഗ് ആയും മാറ്റിയിരുന്നു നരേന്ദ്ര മോദി സർക്കാർ. പേരിലെ മാറ്റം മനോഭാവത്തിലെ മാറ്റം കൂടിയാണു കാണിക്കുന്നതെന്ന് അധികൃതർ. ഇന്ന് പൗരന്മാർക്ക് പ്രാമുഖ്യമുള്ള സേവനത്തിന്‍റെയും കർത്തവ്യത്തിന്‍റെയും ഭാഷയാണു സംസാരിക്കുന്നതെന്നും അധികൃതർ.

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ

പെരുമ്പാവൂരിൽ 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ വരുന്നു; ഓരോ കോളെജിലും 100 വിദ്യാർഥികൾക്ക് പ്രവേശനം

പരീക്ഷയിൽ ചാറ്റ് ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ബോംബെ ഐഐടി വിദ്യാർഥി ജീവനൊടുക്കി; ക്യാംപസിൽ പ്രതിഷേധം

ഗ്രീൻലാൻഡിന്‍റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ്; അടുത്തയാഴ്ച കരാർ ഒപ്പുവയ്ക്കുമെന്ന് ഡെൻമാർക്ക്