.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

ശിക്ഷിക്കപ്പെടുന്ന ജന പ്രതിനിധികളെ ഉടൻ തന്നെ അയോഗ്യരാക്കുന്ന നടപടിക്കെതിരെ സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി

ഹീനമായ പ്രവർത്തിയിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെത്, മേൽ കോടതിയിലടക്കം അപ്പീൽ നൽകാൻ അവസരമുള്ളവരെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജി

MV Desk

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജന പ്രതിനിധികളെ ഉടൻ തന്നെ അയോഗ്യരാക്കുന്നത് ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി. 2013-ലെ ലില്ലി തോമസുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ ഉടനടി അംഗത്വം റദ്ദാക്കണമെന്ന് വിധി വന്നിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹീനമായ പ്രവർത്തിയിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെത്, മേൽ കോടതിയിലടക്കം അപ്പീൽ നൽകാൻ അവസരമുള്ളവരെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജി. അടിക്കടി ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കും, മാത്രമല്ല കോടതി വിധിയെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെയാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തക അഭാ മുരളീധരനാണ് ഹർജിക്കാരി. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

നയാരയ്ക്ക് പിന്നാലെ ഷെൽ ഇന്ത്യയും ഇന്ധന വില വർധിപ്പിച്ചു; പുതുക്കിയ നിരക്ക് നിലവിൽ വന്നു

നാട്ടുഭാഷാ പ്രയോഗമായിരുന്നു; ബിഷപ്പുമാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി.സി. ജോർജ്

അനാവശ്യ അപ്പീലുകൾ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് രൂക്ഷവിമർശനം; 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി

ക്ഷേമപെൻഷൻ 3,000 ആക്കും, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും; യുഡിഎഫിന്‍റെ പ്രകടന പത്രിക

''വൈഭവ് ഇപ്പോഴും കുട്ടി''; ഇന്ത‍്യൻ ടീമിലെടുക്കാനുള്ള സമയമായിട്ടില്ലെന്ന് അശ്വിൻ