ജനറൽ ക്വോട്ടയിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം റെയിൽവേ പരിമിതപ്പെടുത്തി

 
Representative image
India

ജനറൽ ക്വോട്ടയിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി റെയിൽവേ

ബെർത്ത് ലഭിക്കുമോ എന്നത് ഉറപ്പില്ലാതെ ചാർട്ട് വരുന്നതു വരെ കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് പരിഷ്കാരമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂഡൽഹി: ജനറൽ ക്വോട്ടയിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം റെയിൽവേ പരിമിതപ്പെടുത്തി. ഓരോ ക്ലാസിലും ജനറൽ ക്വോട്ടയിലുളള മൊത്തം ബെർത്തുകളുടെ എണ്ണത്തിന്‍റെ 25% ടിക്കറ്റുകളോ വെയ്റ്റിങ് ലിസ്റ്റിൽ അനുവദിക്കാവൂ എന്ന നിർദേശം നടപ്പാക്കിത്തുടങ്ങി.

ബെർത്ത് ലഭിക്കുമോ എന്നത് ഉറപ്പില്ലാതെ ചാർട്ട് വരുന്നതു വരെ കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് പരിഷ്കാരമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്രക്കാർ റിസർവ്ഡ് കോച്ചുകളിൽ പ്രവേശിക്കുന്നതും പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.

ഇതുവരെ വെയിറ്റിങ് ലിസ്റ്റ് സംവിധാനത്തിന് ഒരു നിശ്ചിത പരിധി ഉണ്ടായിരുന്നില്ല. സാധാരണയായി എസി കോച്ചുകളിൽ 300 വരെയും സ്ലീപ്പര്‍ കോച്ചുകളിൽ 400 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകിയിരുന്നു. ഇതാണ് ഇപ്പോൾ ഓരോ കോച്ചിലും 25% ആക്കിയിരിക്കുന്നത്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി