രന്യ റാവു

 
India

സ്വർണക്കടത്തിന് പുറമേ ഹവാല ഇടപാടും; രന്യ റാവു ഹവാല ശൃംഖലയിലെ മുഖ്യ കണ്ണിയെന്ന് റിമാൻഡ് റിപ്പോർട്ട്

50 കിലോയോളം സ്വർണവും 38 കോടി ഹവാല പണവും ദുബായ്ക്കും ബംഗളൂരുവിനുമിടയിൽ കൈമാറാൻ സാഹിൽ ജെയ്ൻ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി

Namitha Mohanan

ബംഗളൂരു: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ നടി രന്യ റാവു 38 കോടിയോളം വരുന്ന ഹവാല ഇടപാടിലും പങ്കാളിയാണെന്ന് അന്വേഷണ സംഘത്തിനെ റിമാൻഡ് റിപ്പോർട്ട്. തരുൺ രാജും സാഹിൽ ജെയ്നും ഹവാലകേസിലും രണ്ടും മൂന്നും പ്രതികളാണ്.

ഹവാല ശൃംഖലയിലെ മുഖ്യ കണ്ണിയാണ് രന്യ റാവു എന്നാണ് സൂചന. തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി അന്വേഷണ ഏജൻജികൾ രന്യയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചിരുന്നു.

50 കിലോയോളം സ്വർണവും 38 കോടി ഹവാല പണവും ദുബായ്ക്കും ബംഗളൂരുവിനുമിടയിൽ കൈമാറാൻ സാഹിൽ ജെയ്ൻ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഓരോ ഇടപാടിനും 55000 രൂപയായിരുന്നു സാഹിലിന്‍റെ കമ്മിഷൻ. മറ്റ് ഹവാല ഇടപാടുകളെ പറ്റിയും സാഹിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

ക്ഷേത്രം ഭൂമി തട്ടിയെടുത്തു; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരേ പരാതി

"മുന്നോട്ടു പോകാനുള്ള സമയ‌മാണ്, വിവാഹത്തിൽ നിന്ന് പിന്മാറുന്നു"; സ്ഥിരീകരിച്ച് സ്മൃതി മന്ഥന

"നല്ല അന്വേഷണം'': ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

''2012 മുതൽ വിരോധം, കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു''; അതിജീവിതയുടെ മൊഴി പുറത്ത്