India

പുകയുന്ന പുൽവാമ വിവാദം: കേന്ദ്രത്തിന്‍റെ വീഴ്ച മറച്ചുവയ്ക്കാൻ മോദി ആവശ്യപ്പെട്ടെന്ന് കശ്മീർ മുൻ ഗവർണർ

രാഷ്ട്രീയ നേട്ടത്തിനായി ഈ ആക്രമണത്തെ ഉപയോഗപ്പെടുത്തിയെന്നും സത്യപാൽ മാലിക് ആരോപിക്കുന്നു

MV Desk

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. ദ വയറിനു നൽകിയ അഭിമുഖത്തിലാണു സത്യപാൽ മാലിക് ഈ വെളിപ്പെടുത്തൽ നടത്തിയത്.

രാഷ്ട്രീയ നേട്ടത്തിനായി ഈ ആക്രമണത്തെ ഉപയോഗപ്പെടുത്തിയെന്നും സത്യപാൽ മാലിക് ആരോപിക്കുന്നു. സൈനികരെ കൊണ്ടുപോകാൻ എയർക്രാഫ്റ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തര മന്ത്രാലയം നിരസിച്ചു. ഇക്കാര്യത്തിൽ നിശബ്ദത പാലിക്കാൻ കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടിരുന്നതായി സത്യപാൽ മാലിക് വെളിപ്പെടുത്തി. പിന്നീട് ആക്രമണത്തിന്‍റെ കുറ്റം പാകിസ്ഥാനു മേൽ ചുമത്തി അതു വോട്ടാക്കി മാറ്റുകയായിരുന്നു.

അഴിമതിയെ അത്രയധികം വെറുക്കുന്ന വ്യക്തിയല്ല നരേന്ദ്ര മോദിയെന്നും സത്യപാൽ മാലിക് ആരോപിച്ചു. ഗോവയിലെ ഗവർണറായിരിക്കെ അവിടുത്തെ അഴിമതിയെക്കുറിച്ചു മോദിയോട് പറഞ്ഞ്, ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരി പതിനാലിനു പുൽവാമ ആക്രമണം നടക്കുമ്പോൾ കശ്മീർ ഗവർണറായിരുന്നു സത്യപാൽ മാലിക്. ഗുരുതരമായ ഇന്‍റലിജൻസ് വീഴ്ചയുടെ ഫലമായാണ് രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ഫെ‍യ്സ്ബുക്ക് പോസ്റ്റ് നീക്കി; മെറ്റയുടെ പബ്ലിക് പോളിസി മേധാവിയെ വിളിച്ചുവരുത്തി കേന്ദ്രം

ബേബി പൗഡറിലൂടെ ക്യാൻസർ; 52 കോടി രൂപ നൽകി ഒത്തുതീർപ്പാക്കാൻ ജോൺസൺ ആൻഡ് ജോൺസൺ

വിദ്യാർഥികൾക്കെതിരായ പൊലീസ് ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി

'ജനനായകന്' ടിക്കറ്റ് ലഭിച്ചില്ല; തിയെറ്റർ ജീവനക്കാരനെ മർദിച്ച മൂവർ സംഘം അറസ്റ്റിൽ

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം