Senthil Balaji 
India

കള്ളപ്പണക്കേസ്: സെന്തിൽ ബാലാജിയുടെ രാജി സ്വീകരിച്ച് ഗവർണർ

അറസ്റ്റിലായതു മുതൽ വകുപ്പില്ലാ മന്ത്രിയായാണ് ബാലാജി മന്ത്രിസഭയിൽ തുടർന്നിരുന്നത്

നീതു ചന്ദ്രൻ

ചെന്നൈ: കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ രാജി സ്വീകരിച്ചതായി ഗവർണർ അറിയിച്ചു. ഫെബ്രുവരി 12നാണ് സെന്തിൽ ബാലാജി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജിക്കത്ത് നൽകിയത്. ഗവർണർ ആർ.എൻ. രവി രാജി സ്വീകരിച്ചതായി അറിയിച്ചു. 2023 ലാണ് നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണത്തിൽ ഇഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. നിലവിൽ പുഴൽഡ ജയിലിലാണ് ബാലാജി.

അറസ്റ്റിലായതു മുതൽ വകുപ്പില്ലാ മന്ത്രിയായാണ് ബാലാജി മന്ത്രിസഭയിൽ തുടർന്നിരുന്നത്. പല തവണ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിക്കാഞ്ഞതിനെത്തുടർന്നാണ് ബാലാജി എട്ടു മാസത്തിനു ശേഷം രാജി സമർപ്പിച്ചിരിക്കുന്നത്. മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തേക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബാലാജിക്കും ജാമ്യം നിഷേധിച്ചിരുന്നത്.

ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കാനിരിക്കേയാണ് ബാലാജി രാജി നൽകിയിരിക്കുന്നത്.

ലോക്സഭാ വോട്ട് തൃശൂര്, നിയമസഭാ വോട്ട് ഗുരുവായൂര്, തദ്ദേശ വോട്ട് തിരുവനന്തപുരത്ത്; സുരേഷ് ഗോപി കുമ്പിടിയാണെന്ന് അനിൽ അക്കര

ചൂട് കൂടും; വൈദ്യുതി ഉപയോഗവും കൂടും

സിംബാബ്‌വേയ്ക്കെതിരേ വെസ്റ്റിൻഡീസിന് കൂറ്റൻ സ്കോർ

ഇന്ത്യൻ ടീം അഴിച്ചു പണിഞ്ഞേക്കും; സഞ്ജുവിന് സാധ്യത

പ്രസംഗത്തിന് ക്ഷണിക്കാൻ വൈകി; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി