Senthil Balaji 
India

കള്ളപ്പണക്കേസ്: സെന്തിൽ ബാലാജിയുടെ രാജി സ്വീകരിച്ച് ഗവർണർ

അറസ്റ്റിലായതു മുതൽ വകുപ്പില്ലാ മന്ത്രിയായാണ് ബാലാജി മന്ത്രിസഭയിൽ തുടർന്നിരുന്നത്

ചെന്നൈ: കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ രാജി സ്വീകരിച്ചതായി ഗവർണർ അറിയിച്ചു. ഫെബ്രുവരി 12നാണ് സെന്തിൽ ബാലാജി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജിക്കത്ത് നൽകിയത്. ഗവർണർ ആർ.എൻ. രവി രാജി സ്വീകരിച്ചതായി അറിയിച്ചു. 2023 ലാണ് നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണത്തിൽ ഇഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. നിലവിൽ പുഴൽഡ ജയിലിലാണ് ബാലാജി.

അറസ്റ്റിലായതു മുതൽ വകുപ്പില്ലാ മന്ത്രിയായാണ് ബാലാജി മന്ത്രിസഭയിൽ തുടർന്നിരുന്നത്. പല തവണ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിക്കാഞ്ഞതിനെത്തുടർന്നാണ് ബാലാജി എട്ടു മാസത്തിനു ശേഷം രാജി സമർപ്പിച്ചിരിക്കുന്നത്. മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തേക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബാലാജിക്കും ജാമ്യം നിഷേധിച്ചിരുന്നത്.

ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കാനിരിക്കേയാണ് ബാലാജി രാജി നൽകിയിരിക്കുന്നത്.

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു