മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ

 
India

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ

ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ വാട്സ് ആപ്പ് വഴി പാക്കിസ്ഥാനുമായി പങ്കുവെച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ

Jisha P.O.

മംഗളുരൂ: ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തിയ നൽകിയ കേസിൽ ഒരാൾ കൂടി ഉഡുപ്പി പൊലീസിന്‍റെ പിടിയിലായി. മാൽപെ-കൊച്ചി കപ്പൽശാല ലിമിറ്റഡിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ എന്ന ഭരത്കുമാർ ഖദായതയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഗുജറാത്ത് ആനന്ദ് താലൂക്കിലെ കൈലാസ് നഗർ സ്വദേശിയാണ്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം ആദ്യം ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി എന്നിവരേ അറസ്റ്റ് ചെയ്തതിരുന്നു.

ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ വാട്സ് ആപ്പ് വഴി പാക്കിസ്ഥാനുമായി പങ്കുവെച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർക്ക് ഇതിന് പണവും ലഭിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്