"വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരണം, ബോർ‌ഡിൽ നിയമനം പാടില്ല"; സുപ്രീം കോടതിയുടെ ഇടക്കാലവിധി

 
file
India

"വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരണം, ബോർ‌ഡിൽ നിയമനം പാടില്ല"; സുപ്രീം കോടതിയുടെ ഇടക്കാലവിധി

വഖഫ് ഭേദഗതി നിയമം മൂലം ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീ കോടതിയുടെ ഇടക്കാല വിധി. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഈ ഒരാഴ്ചയ്ക്കിടെ നിയമനം നടത്തിയാൽ അത് അസാധുവായി കണക്കാക്കുമെന്നും വഖഫ് ഭേദഗതി നിയമം മൂലം ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത ഹിയറിങ് വരെയും വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്നും, വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബൈ യൂസർ ഭൂമ് അതു പോലെ തന്നെ തുടരണം. ഡിനോട്ടിഫൈ ചെയ്യാൻ പാടുള്ളതല്ല.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി