സുപ്രീം കോടതി
ന‍്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ചേദ‍്യവുമായി സുപ്രീം കോടതി. ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണം അവശേഷിക്കുന്നുണ്ടോയെന്നാണ് സുപ്രീം കോടതി ചോദിച്ചത്.
സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ജാമ‍്യ ഹർജി പരിഗണിവെയാണ് സുപ്രീം കോടതിയുടെ നിർണായക ചോദ‍്യം. ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു ചോദ‍്യം.
കാര‍്യങ്ങളൊക്കെ നോക്കുമ്പോൾ ഇത് ചോദിക്കാതിരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് പറഞ്ഞു. അതേസമയം, പങ്കജ് ഭണ്ഡാരിയുടെ ജാമ‍്യ ഹർജി പരിഗണിക്കുന്നത് മാർച്ച് ഒൻപതിലേക്ക് മാറ്റി. സ്വർണക്കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്നും സ്വർണം പൂശുക മാത്രമാണ് തന്‍റെ ജോലിയെന്നുമാണ് പങ്കജ് ഭണ്ഡാരി പറഞ്ഞു.