ഗുജറാത്ത് വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

 
India

ഗുജറാത്ത് വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

242 പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച ഓരോ യാത്രക്കാരുടെയും കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. 242 പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. ലണ്ടനിലേക്ക് പോയിക്കൊണ്ടിരുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 171 ആണ് ടേക് ഓഫിനു തൊട്ടു പിന്നാലെ അപകടത്തിൽ പെട്ടത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കുമൊപ്പമാണ് തങ്ങളുടെ പ്രാർഥനകളെന്നും ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും ടാറ്റ ഗ്രൂപ്പ്, എയർ ഇന്ത്യ ചെയർമാൻ എൻ.ചന്ദ്രശേഖരൻ വ്യക്തമാക്കി. എക്സിലൂടെയാണ് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചത്.

അതിനൊപ്പം വിമാനം വീണ് തകർന്ന ബിജെ മെഡിക്കൽ ഹോസ്റ്റലിന്‍റെ പുനർ നിർമാണത്തിന് സഹായം നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; വൈഭവിനു തിളങ്ങാനായില്ല

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി