തീവ്രവാദ ഫണ്ടിങ്ങും നുഴഞ്ഞുകയറ്റവും; രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്
Representative Image
ന്യൂഡൽഹി: രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി പരിശോധന. തീവ്രവാദ ഫണ്ടിങ്ങും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് പരിശോധന. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശഫണ്ട് ദുരുപയോഗം ചെയ്തതായും, റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാർ അനധികൃതമായി ഇന്ത്യയിലെത്തി എന്നീ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ഉത്തർപ്രദേശ്, ഹരിയാന. ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി 13 ഓളം സ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
ചില ചാരിറ്റബിൾ ട്രസ്റ്റുകളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക ശൃംഖല, ഗണ്യമായ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതായും അത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ, മ്യൂൾ അക്കൗണ്ടുകൾ, ലെയർഡ് ഇടപാടുകൾ എന്നിവയിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതായും എടിഎസ് അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.