എൻ. അരുണാചലം

 
India

മദ‍്യക്കുപ്പികൾ കൈവശം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ യുവാവ് മരിച്ച സംഭവം; മൃതദേഹം ഏറ്റെടുക്കാതെ കുടുംബം

സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം

Aswin AM

ചെന്നൈ: അനധികൃതമായി മദ‍്യക്കുപ്പികൾ കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനും പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരണപ്പെട്ട 26 കാരന്‍റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. തമിഴ്നാട്ടിലെ അമുത നഗർ സ്വദേശിയായ എൻ. അരുണാചലമാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം. പൊലീസ് കസ്റ്റഡിയിലിക്കെ അരുണാചലത്തിന് ബോധം നഷ്ടപ്പെട്ടതാണെന്ന പൊലീസിന്‍റെ വാദം കുടുംബം തള്ളി.

‌മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച കുടുംബം അരുണാചലത്തിന്‍റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നും തന്‍റെ സഹോദരന് അപസ്മാരം പോലുള്ള രോഗം ഉണ്ടായിരുന്നില്ലെന്നും അത്തരം രോഗങ്ങൾക്ക് അദ്ദേഹം മരുന്ന് കഴിച്ചിട്ടില്ലെന്നും സഹോദരൻ സുദലൈമണി മാധ‍്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു. അരുണാചലം പൊലീസ് ലോക്കപ്പിൽ കുഴഞ്ഞുവീണതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്നിരുന്നു.

ഉടനെ തന്നെ അരുണാചലത്തിന് കുടിവെള്ളം നൽകിയെന്നാണ് പൊലീസ് ഉദ‍്യോഗസ്ഥർ പറയുന്നത്. കേസിൽ അറസ്റ്റിലായി ഒരു ദിവസം പൂർത്തിയായപ്പോഴാണ് അരുണാചലത്തെ തൂത്തുകുടി സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അരുണാചലം മരണപ്പെട്ടു. ടാസ്മാക്കലെ ജീവനക്കാരനായിരുന്ന അരുണാചലം 120 മദ‍്യക്കുപ്പികൾ കൈവശം വച്ചിരുന്നുവെന്നും അതിനാലാണ് അറസ്റ്റ് ചെയ്തതെന്നും വ‍്യക്തമാക്കിയ പൊലീസ് കസ്റ്റഡി മർദന ആരോപണം നിഷേധിച്ചു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്