ട്രാഫിക് ബ്ലോക്ക് നീണ്ടത് 32 മണിക്കൂറോളം; മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടു

 
India

ട്രാഫിക് ബ്ലോക്ക് നീണ്ടത് 32 മണിക്കൂറോളം; മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടു

ഹൈവേയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കനത്ത മഴമൂലം ഉണ്ടായ വെള്ളക്കെട്ടുമാണ് വന്‍ ഗതാഗതക്കുരുക്കിന് കാരണമായത്

Namitha Mohanan

ഇന്ദോർ: ഇന്ദോർ-ദേവാസ് ഹൈവേയിൽ വാഹനക്കുരുക്കിൽപെട്ട് മൂന്നു പേർ മരിച്ചു. 32 മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിൽ നാലായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിക്കിടക്കിടന്നത്. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച രാത്രി വരെ നീണ്ടു.

ഹൈവേയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കനത്ത മഴമൂലം ഉണ്ടായ വെള്ളക്കെട്ടുമാണ് വന്‍ ഗതാഗതക്കുരുക്കിന് കാരണമായത്. സന്ദീപ് പട്ടേൽ എന്ന 32 കാരൻ ഗതാഗതക്കുരുക്കിൽപെട്ട് വൈദ്യസഹായം ലഭിക്കാതെയാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ഗതാഗതക്കുരുക്കിൽപെട്ടത്.

കമൽ പഞ്ചൽ എന്ന 62 കാരനാണ് മരിച്ച മറ്റൊരാൾ. ട്രാഫിക് ബ്ലോക്കിൽപെട്ടതിനു പിന്നാലെ കുഴഞ്ഞു വീണാണ് കമൽ പഞ്ച് മരിച്ചത്. ബൽറാം പട്ടേലാണ് മരിച്ച മറ്റൊരാൾ.

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയടിച്ച് പൊളിച്ച ഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

കശ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ട; രണ്ട് കിലോ എംഡിഎംഎ പിടിച്ചെടുത്തു, എത്തിച്ചത് എയർകൂളറിൽ ഒളിപ്പിച്ച്

"സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ല"; കാന്തപുരത്തിന്‍റെ വിവാദ പ്രസ്താവന തള്ളി ഐഎസ്എം

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം; കേരളത്തിന് കേന്ദ്ര സർക്കാർ കത്തയച്ചേക്കും