14 members of a family were trapped under the debris of the building.
ഇൻഡോർ: കനത്ത മഴയെത്തുടർന്ന് ഇൻഡോറിലെ റാണിപുരയിൽ മൂന്നു നില കെട്ടിടം ഇടിഞ്ഞുവീണു. രണ്ടു പേർ മരിക്കുകയും പന്ത്രണ്ട് പേർക്കു പരുക്കേൽക്കുകയും ചെയ്തു. മരിച്ചവർ അലിയ, ഫഹീം എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
തകർന്ന വീണ കെട്ടിടത്തിനിടയിൽ ഒരു കുടുംബത്തിലെ പതിനാലു പേരാണ് കുടുങ്ങി കിടന്നതെന്ന് ജില്ലാ കലക്റ്റർ ശിവം വർമ പറഞ്ഞു.
ഇവരിൽ പന്ത്രണ്ട് പേർ മഹാരാജാ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിനു പത്തു വർഷത്തോളം മാത്രമാണു പഴക്കമെന്നു പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.