കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യന്‍ 
India

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു

രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി

Sarath Nath MS

ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി സ്വീകരിച്ചു.

ജോര്‍ജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. ഇതോടെ ജോര്‍ജ് കുര്യന്‍ പാര്‍ട്ടിയുടെ സംഘടന ചുമതലയിലേക്ക് തിരികെ എത്തുമെന്നാണ് സൂചന. എന്നാല്‍ ദേശീയ തലത്തിലാണോ കേരളത്തിലാണോ പ്രവര്‍ത്തിക്കുകയെന്ന കാര്യം വ്യക്തമല്ല.

2024 ജൂണ്‍ ഒമ്പതിനാണ് മൂന്നാം മോദി സര്‍ക്കാരില്‍ ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. കഴിഞ്ഞ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വാഹക സമിതി അംഗം, കോര്‍ കമ്മിറ്റി അംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

താത്കാലിക നിരോധനം നീക്കി: ടെലഗ്രാം ഇന്ത‍്യയിൽ തിരിച്ചെത്തി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, സഭയിൽ പ്രതിഷേധം

'സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണമുണ്ടായിരുന്നു'; സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ അപകടം; മരിച്ച 13 പേരില്‍ 12ഉം ഇന്ത്യക്കാര്‍

ജോർദാനെ കീഴടക്കി അൾജീരിയ; തകർപ്പൻ തിരിച്ചുവരവുമായി ആഫ്രിക്കൻ കരുത്തർ