India

കുടുംബത്തോടൊപ്പം സെൽഫി; പൊലീസുകാരനെതിരേ അന്വേഷണവും സ്ഥലംമാറ്റവും

500 ന്‍റെ നോട്ടുകെട്ടുകൾക്കിടയിൽ നിന്നായിരുന്നു സെൽഫി

ലക്നൗ: ഒരു സെൽഫി കാരണം പണി ചോദിച്ച് വാങ്ങിയിരിക്കുകയാണ് പൊലീസുക്കാരന്‍. രമേശ് ചന്ദ്ര സഹാനി എന്ന പൊലീസുക്കാരനാണ് തന്‍റെ കുടംബത്തോടൊപ്പമുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് സ്ഥലമാറ്റവും ജോലി തെറിക്കും എന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയത്.

ഉത്തർപ്രദേശിലാണ് സംഭവം. 500 ന്‍റെ നോട്ടുക്കെട്ടുകൾക്കിടയിൽ നിന്നായിരുന്നു സെൽഫി. ഈ ചിത്രം പങ്കുവച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. ഇയാളെ നിലവിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകൾക്കു നടുവിലിരുന്നാണ് ഭാര്യക്കും 2 മക്കൾക്കൊപ്പമുള്ള സെൽഫി രമേശ് എടുത്തത്.

എന്നാലിത് 2021 നവംബർ 14 ന് എടുത്ത ചിത്രമാണെന്നും തന്‍റെ കുടുംബസ്വത്ത് വിറ്റപ്പോൾ കിടിയ പണമാണിതെന്നുമാണ് പൊലീസുകാരന്‍റെ വിശദീകരണം. എന്തായലും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍