ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്

 
file
India

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്

‌വിജ്ഞാപനം ഓഗസ്റ്റ് 7ന് പുറപ്പെടുവിക്കും

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടുമൊരു ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഓഗസ്റ്റ് 7ന് പുറപ്പെടുവിക്കും. ഓഗസ്റ്റ് 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. വോട്ടെടുപ്പ് നടക്കുന്ന തിയതി തന്നെ ഫലവും പ്രഖ്യാപിക്കും.

‌ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധൻകർ രാജിവച്ചത്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട തിങ്കളാഴ്ചയായിയിരുന്നു ധൻകറിന്‍റെ രാജി. ഭരണഘടനയുടെ 67 എ അനുച്ഛേദപ്രകാരം താൻ സ്ഥാനമൊഴിയുകയാണെന്നു വിശദീകരിക്കുന്ന കത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. ഡോക്റ്റർമാരുടെ ഉപദേശ പ്രകാരമാണു പദവി ഒഴിയുന്നതെന്നും രാജിക്ക് അടിയന്തര പ്രാബല്യം നൽകണമെന്നും കത്തിൽ പറയുന്നു

പാർലമെന്‍റ് സമ്മേളം നടക്കുന്നതിനാൽ നിലവിൽ രാജ്യസഭാ അധ്യക്ഷനായ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഹരിവൻഷ് ആണ് പദവി നിർവഹിക്കുന്നത്.

സവർക്കർ അതുല്യനും നിർഭയനുമായ വിപ്ലവകാരിയെന്ന് ഉപരാഷ്ട്രപതി; ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി സി.പി. രാധാകൃഷ്ണൻ

അപകടമുണ്ടായി ഒൻപതാം ദിനം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

2026ൽ ക്യാനഡ ഇതുവരെ നാടുകടത്തിയത് 3,323 ഇന്ത്യന്‍ പൗരൻമാരെയെന്ന് റിപ്പോർട്ട്

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം