ബബ്ബൻ സിങ്

 
India

നർത്തകിയെ മടിയിലിരുത്തി ചുംബിക്കുന്ന വിഡിയോ പുറത്ത്; മുതിർന്ന നേതാവിനെ പുറത്താക്കി ബിജെപി

വിഡിയോ വ്യാജമാണെന്നും തന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും ബബ്ബൻ സിങ് പ്രതികരിച്ചു.

ലഖ്നൗ: നർത്തകിയുമായി അടുത്തിടപഴകുന്ന വിഡിയോ പുറത്തു വന്നതിനു പിന്നാലെ മുതിർന്ന നേതാവായ ബബ്ബൻ സിങ്ങ് രഘുവംശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ബബ്ബൻ സിങ്. പൊതുചടങ്ങിനിടെ നടന്ന നൃത്ത പരിപാടിയിൽ നർത്തകിയെ മടിയിലിരുത്തി ലാളിക്കുന്നതും ചുംബിക്കുന്നതുമായ വിഡിയോ സമൂഹമാധ്യങ്ങളിലൂടെ പുറത്തു വന്നിരുന്നു.

70കാരനായ ബബ്ബൻ സിങ് നിലവിൽ കിസാൻ കോഓപ്പറേറ്റീവ് മില്ലിന്‍റെ ഡപ്യൂട്ടി ഡയറക്റ്ററാണ്. അച്ചടക്കരാഹിത്യം, പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ബബ്ബൻ സിങ്ങിനെ പുറത്താക്കിയതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല വ്യക്തമാക്കി.

അതേ സമയം വിഡിയോ വ്യാജമാണെന്നും തന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും ബബ്ബൻ സിങ് പ്രതികരിച്ചു.

അതേ സമയം വിഡിയോ വ്യാജമാണെന്നും തന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും ബബ്ബൻ സിങ് പ്രതികരിച്ചു.

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി

പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി; ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കെതിരേ കേസ്

ഇരവികുളത്തെ വരയാടുകൾക്ക് സ്ഥലംമാറ്റം!

ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഇളയമകനും മരിച്ചു

ശിഖർ ധവാന് ഇഡി സമൻസ്