ചെന്നായ ആക്രമണം; യുപിയിൽ 7 മരണം, 26 പേർക്ക് പരുക്ക് representative image
India

ചെന്നായ ആക്രമണം; യുപിയിൽ 7 മരണം, 26 പേർക്ക് പരുക്ക്

ഇതുവരെ മൂന്ന് ചെന്നായകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ലഖ്‌നൗ മൃഗശാലയിലേക്ക് മാറ്റി

Namitha Mohanan

ലഖ്നൗ: ഉത്തർ പ്രദേശിൽ ചെന്നായകളഉടെ ആക്രമണത്തിൽ 6 കുട്ടികളടക്കം 7 പേർ മരിക്കുകയും 26 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ത്യ-നേപ്പാൾ അതിർത്തി ജില്ലയായ ബഹ്റൈച്ചിലെ മഹാസി ബ്ലോക്കിലെ ഗ്രാമങ്ങളിലാണ് ചെന്നായ്ക്കളുടെ ആക്രമണമുണ്ടായത്.

6 കുട്ടികളുടെ മരണം ചെന്നായ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒരു സ്ത്രീയുടെ മരണ കാരണം കൂടി സ്ഥിരീകരിക്കേണ്ടതുണ്ട്. ചെന്നായകളെ പിടികൂടാനായി വനംവകുപ്പ് ഒമ്പതംഗ സംഘത്തെ നിയോഗിച്ചു.

ഇതുവരെ മൂന്ന് ചെന്നായകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ലഖ്‌നൗ മൃഗശാലയിലേക്ക് മാറ്റി. തെർമൽ ഡ്രോണുകൾ ഉൾപ്പെടെ വിവിധ സാങ്കേതിക വിദ്യകളുപയോ​ഗിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മേഖലയിൽ ആറ് ക്യാമറകൾ സ്ഥാപിക്കുകയും നാല് കെണികൾ സ്ഥാപിക്കുകയും ചെയ്തതായും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

കേരളത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാൻ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു

അയോധ്യ സംഭാവനക്കൊള്ളയിൽ നിഷ്പക്ഷ അന്വേഷണം വേണം; മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തി 500 ഓളം സന്ന്യാസിമാർ

ഝാർഖണ്ഡ് പിഎസ്‌സി പരീക്ഷ ക്രമക്കേട്; ഇഡി അന്വേഷണം ആരംഭിച്ചു

"ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?" എഥനോൾ വിരോധികൾക്കെതിരേ ബിജെപി എംപി | Video

അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; പ്രഖ്യാപനം നടത്തി സുവേന്ദു അധികാരി