അഭിഷേക് ബാനർജി

 
India

കാൽ നഷ്ടമായതായി സ്ത്രീയുടെ പരാതി; തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരേ കേസ്

ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് അഭിഷേകിനെതിരെയുള്ള മൂന്നാമത്തെ കേസ്

Sarath Nath MS

കൊൽക്കത്ത: ഹെൽത്ത് ക്യാമ്പിൽ വച്ച് നടത്തിയ ചികിത്സയെ തുടർന്ന് കാൽ നഷ്ടമായെന്ന സ്ത്രീയുടെ പരാതിയിൽ തൃണമൂൽ കോൺഗ്രസ് എംപിയും മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരേ പൊലീസ് കേസെടുത്തു. ഏതാനും മാസങ്ങൾക്ക് മുൻപ് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ നടത്തിയ സെബാഷ്രെ ഹെൽത്ത് ക്യാമ്പിൽ മുട്ടുവേദനയ്ക്ക് ചികിത്സ തേടിയതിനെ തുടർന്നാണ് കാൽ നഷ്ടമായതെന്നാണ് പരാതി.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലിരിക്കെ ജനുവരി രണ്ടിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിന്‍റെ പേരിൽ അഭിഷേക് ബാനർജിക്കെതിരെ ഇതിനോടകം രണ്ടു കേസുകൾ നിലവിലുണ്ട്. നിലവിൽ സ്ത്രീയുടെ പരാതി കൂടി വന്നതോടെ കേസുകളുടെ എണ്ണം മൂന്നായി ഉയർന്നു.

24 സൗത്ത് പർഗനാസ് സ്വദേശിയായ മലോട്ടി ബിശ്വാസ് എന്ന സ്ത്രീയാണ് പരാതി നൽകിയത്. ക്യാമ്പിലെ ചികിത്സയിലുണ്ടായ പിഴവ് കാരണം ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് കാൽ നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. കാൽമുട്ട് വേദനയെ തുടർന്ന് ക്യാമ്പിൽ ചികിത്സ തേടിയ സ്ത്രീയ്ക്ക് ഡോക്റ്റർമാർ മരുന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, വേദന കൂടിയതോടെ മറ്റൊരു സെബാഷ്രെ ക്യാമ്പിൽ ചികിത്സ തേടി. എന്നാൽ ചികിത്സിക്കാൻ ഡോക്റ്റർമാർ വലിയൊരു തുക ആവശ്യപ്പെടുകയും നൽകാൻ സാധ്യമല്ലെന്നു പറഞ്ഞപ്പോൾ സർക്കാർ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്തതിനാൽ വലതു കാൽമുട്ട് മുറിച്ചുമാറ്റുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ രബീന്ദ്രനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി

ശമ്പളം മുടങ്ങി; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ചീത്ത വിളിച്ചു, കെഎസ്ആർ‌ടിസി കണ്ടക്റ്റർക്കെതിരേ കേസ്

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ മോശം പരാമർശം; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കരുത്; മാധ്യമങ്ങൾക്ക് കർശന നിർദേശം നൽകി ബംഗ്ലാദേശ് ഭരണകൂടം

'താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചിട്ടുണ്ട്'; പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ, ക്രൈംബ്രാഞ്ച് എത്തിയപ്പോൾ സംഭവിച്ചത്!