India

4 മാസമായി റേഷനില്ല; സഹികെട്ട നാട്ടുകാർ റേഷൻ കടക്കാരിയെ ചെരിപ്പു മാലയിട്ട് നടത്തിച്ചു

റേഷൻ വിതരണം മുടങ്ങിയതിൽ അന്വേഷണം പ്രഖ്യാപിച്ചതായി ലോക്കൽ പ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ ഗൗതം മോദി വ്യക്തമാക്കി.

നീതു ചന്ദ്രൻ

ഡുംക: പൊതുവിതരണ കേന്ദ്രങ്ങൾ വഴിയുള്ള ധാന്യങ്ങളുടെ വിതരണം നിലച്ചതിനെത്തുടർന്ന് ഝാർഖണ്ഡിൽ ആൾക്കൂട്ടം റേഷൻ കടക്കാരിയെ ചെരിപ്പു മാലയിട്ട് നടത്തിച്ചു. ഡുംക ജില്ലയിലെ മധുബൻ ഗ്രാമത്തിലാണ് സംഭവം. ഇവിടെ കഴിഞ്ഞ നാലു മാസമായി റേഷൻ വിതരണം ഇല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതേതുടർന്നാണ് തിങ്കളാഴ്ച റേഷൻ വിതരണക്കാരിയെ ജനങ്ങൾ കൂട്ടത്തോടെ ആക്രമിച്ചത്. ഗോവിന്ദ്പുർ-സാഹിബ്ഗഞ്ച് റോഡ് അര മണിക്കൂറോളം തടഞ്ഞുവെന്നും പൊലീസ് പറയുന്നു.

ചൊവ്വാഴ്ച ഉറപ്പായും റേഷൻ വിതരണം ചെയ്യുമെന്ന് ഉറപ്പു നൽകിയതോടെയാണ് റോഡ് തടയൽ പിൻവലിച്ചത്. റേഷൻ വിതരണം മുടങ്ങിയതിൽ അന്വേഷണം പ്രഖ്യാപിച്ചതായി ലോക്കൽ പ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ ഗൗതം മോദി വ്യക്തമാക്കി.

മേയിൽ ഇവിടെ 60 ശതമാനം ധാന്യങ്ങളും ജൂണിൽ 7 ശതമാനം ധാന്യവും വിതരണം ചെയ്തുവെന്നാണ് പ്രാഥമികാന്വേഷത്തിൽ കണ്ടെത്തിയത്.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം