വനിത സംവരണ ഭേദഗതി അടക്കം മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു
ന‍്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയം അടക്കം മൂന്ന് ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിച്ചു. 12 മണിക്കൂർ ചർച്ചയ്ക്കു ശേഷം വെള്ളിയാഴ്ച നാലുമണിയോടെ ബില്ലുകളിൽ വോട്ടെടുപ്പ് നടത്തും. ആവശ‍്യമെങ്കിൽ 18 മണിക്കൂർ വരെ ചർച്ച നീളുമെന്ന് ലോക്സഭാ സ്പീക്കർ വ‍്യക്തമാക്കി.
വോട്ടെടുപ്പിലൂടെ 207 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 126 പേർ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെയാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം, മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ പറ്റുകയുള്ളൂ. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണം നടപ്പിലാക്കാനാണ് സർക്കാരിന്‍റെ പദ്ധതി.