യുഎഇ യിൽ മഴക്കാല 'അൽ വാസ്മി' സീസൺ 
Pravasi

യുഎഇ യിൽ മഴക്കാല 'അൽ വാസ്മി' സീസൺ

അൽ വാസ്മി കാലയളവിൽ പകൽ താപനില കൂടുതൽ മിതമായതായിത്തീരുന്നു. അതേസമയം, രാത്രികളിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുന്നു.

നീതു ചന്ദ്രൻ

ദുബായ്: യുഎഇയിലെ 'അൽ വാസ്മി' മഴക്കാല സീസൺ ഈ മാസം പകുതിയോടെ ആരംഭിച്ച് ഡിസംബർ 6 വരെ നീണ്ടുനിൽക്കും. മിതമായ താപ നിലയായതിനാൽ അറബ് കലണ്ടറിലെ ഏറ്റവും ജനപ്രിയമായ കാലഘട്ടങ്ങളിലൊന്നാണ് ഇതെന്ന് അധികൃതർ പറഞ്ഞു. അൽ വാസ്മി 'സഫ്രി' സീസണിനെ പിന്തുടരുകയും 'സുഹൈൽ' നക്ഷത്രം ഉദിച്ചുയരുമ്പോൾ ശരത്കാലത്തിന്‍റെ ആഗമനത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നുവെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ സ്‌പേസ് സയൻസസ് ആൻഡ് അസ്ട്രോണമി അംഗവുമായ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെട്ടു.

അൽ വാസ്മി കാലയളവിൽ പകൽ താപനില കൂടുതൽ മിതമായതായിത്തീരുന്നു. അതേസമയം, രാത്രികളിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുന്നു. പ്രഭാതം മുതൽ വിശേഷിച്ചും കൂടുതൽ തണുപ്പുണ്ടാകുന്നു. സീസൺ പുരോഗമിക്കുമ്പോൾ രാത്രികൾ കൂടുതൽ തണുത്തതായിത്തീരുകയും പകൽ താപനില കുറയുകയും ചെയ്യുന്നു.

ഡിസംബർ 6ന് അൽ വാസ്മി സീസൺ അവസാനിക്കുമ്പോൾ ശൈത്യകാലത്തിലേക്ക് പ്രവേശിക്കുകയായി.

ഇതോടെ ശൈത്യ നാളുകൾ തുടങ്ങുകയായി. അൽ വാസ്മിയുടെ ആരംഭം നിർണയിക്കാൻ ബദുക്കൾ പരമ്പരാഗതമായി തെക്കൻ ചക്രവാളത്തിന് മുകളിൽ സുഹൈലിന്‍റെയും സിറിയസിന്‍റെയും വിന്യാസം നിരീക്ഷിക്കുന്നുവെന്ന് അൽ ജർവാൻ വിശദീകരിച്ചു. പകൽ സമയത്ത് 30°സെൽഷ്യസ് മുതൽ 34° സെൽഷ്യസ് വരെയും, രാത്രിയിൽ 12° സെൽഷ്യസ് മുതൽ 18° സെൽഷ്യസ് വരെയുമാകുന്ന താപനില സസ്യങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഈ സീസൺ കൃഷിക്ക് പ്രത്യേകിച്ചും പ്രയോജനകരമാണ്. കൂടാതെ, അൽ വാസ്മി സമയത്ത് പെയ്യുന്ന മഴ ഭൂമിക്ക് പ്രത്യേകിച്ചും പ്രയോജനകരമാണ്. കാരണം, കുറഞ്ഞ ബാഷ്പീകരണ നിരക്ക് ഭൂഗർഭ ജലശേഖരം നിറയ്ക്കാൻ സഹായിക്കുന്നു. അൽ വാസ്മിയിലേക്ക് നയിക്കുന്ന ദിവസങ്ങളിൽ വടക്ക് നിന്ന് മേഘങ്ങൾ രൂപം കൊള്ളാൻ തുടങ്ങും.

കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി യുഎസ്

''ഗാന്ധി കുടുംബത്തെ ഉപദ്രവിക്കുകയെന്നതാണ് നാഷണൽ ഹെറാൾഡ് കേസിന്‍റെ ലക്ഷ‍്യം'': മല്ലികാർജുൻ ഖാർഗെ

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു

ഒന്നിന് പുറകെ ഒന്നായി അവേഞ്ചേഴ്‌സ്, സ്‌പൈഡർമാൻ ട്രെയ്‌ലറുകൾ ലീക്കായി

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; 2 പേർക്ക് ഗുരുതര പരുക്ക്