'ഡിഫ്‌ലെക്സ്' 2025 ന് സമാപനം

 
Pravasi

'ഡിഫ്‌ലെക്സ്' 2025 ന് സമാപനം

മധ്യപൂർവദേശ -ആഫ്രിക്കൻ വിപണിയുമായി ബന്ധം സ്ഥാപിക്കാൻ ഉത്പാദകർക്കും ബ്രാൻഡുകൾക്കും അവസരം ഒരുക്കുന്നതാണ് ഈ പ്രദർശനം

ദുബായ്: ദുബായിൽ നടക്കുന്ന മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ബി2ബി വ്യാപാര പ്രദർശനമായ 'ഡിഫ്‌ലെക്സ് 2025' ന് സമാപനം. മധ്യപൂർവദേശ -ആഫ്രിക്കൻ വിപണിയുമായി ബന്ധം സ്ഥാപിക്കാൻ ഉത്പാദകർക്കും ബ്രാൻഡുകൾക്കും അവസരം ഒരുക്കുന്നതാണ് ഈ പ്രദർശനം. ലോകത്തെങ്ങുമുള്ള 5,000 വ്യാപാര സന്ദർശകർക്കായി 16 രാജ്യങ്ങളിൽ നിന്നുള്ള 250-ലേറെ ബ്രാൻഡുകളും 10,000 ഉൽപന്നങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.

ഇന്ത്യ, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഏറ്റവും വലിയ പങ്കാളികൾ. മോർഡോർ ഇന്‍റലിജൻസിന്‍റെ കണക്കനുസരിച്ച് തുകൽ ഉത്പന്നങ്ങളുടെ എംഇഎ വിപണിയുടെ മൂല്യം 2025-ൽ 37.51 ബില്യൻ യുഎസ് ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷ. വർധിച്ചു വരുന്ന വാങ്ങൽ ശേഷിയും നഗരവത്ക്കരണവും ഈ വളർച്ചയെ മുന്നോട്ട് നയിക്കുന്നു.

2030-ഓടെ ഇത് 45.88 ബില്യൻ യുഎസ് ഡോളറിലെത്തുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ചൈന, ഇന്ത്യ, ഇറ്റലി, പോർച്ചുഗൽ, ഈജിപ്ത്, സിറിയ, സ്പെയിൻ, തായ്‌ലൻഡ്, പാക്കിസ്ഥാൻ, യുഎഇ, ജോർദാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

ബംഗ്ലാദേശിനെതിരേ പൊരുതി കയറി പാക്കിസ്ഥാൻ; 136 റൺസ് വിജയലക്ഷ‍്യം

ടി.ജെ. ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

"റഷ‍്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്‍റ് സ്ഥാനം ഒഴിയാം": സെലൻസ്കി

യുവതിയെ നടുറോഡിൽ കടന്നുപിടിച്ചെന്ന കേസ്; അഭിഭാഷകന് തടവും പിഴയും

ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിന്‍റെ സ്ഥാപനത്തിനെതിരേ സിബിഐ അന്വേഷണം