മൻമോഹൻ സിങ്ങിന്‍റെയും എംടിയുടെയും വിയോഗത്തിൽ അനുശോചിച്ച് ദുബായ് കെഎംസിസി 
Pravasi

മൻമോഹൻ സിങ്ങിന്‍റെയും എംടിയുടെയും വിയോഗത്തിൽ അനുശോചിച്ച് ദുബായ് കെഎംസിസി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെയും സാഹിത്യ ആചാര്യൻ എം.ടി. വാസുദേവൻ നായരുടെയും വിയോഗത്തിൽ ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

UAE Correspondent

ദുബായ്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെയും സാഹിത്യ ആചാര്യൻ എം.ടി. വാസുദേവൻ നായരുടെയും വിയോഗത്തിൽ ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഇരുവരും അവരവരുടെ മേഖലയിൽ തങ്ങളുടെ പ്രതിഭ കൊണ്ട് വിസ്മയം തീർത്തവരാണെന്ന് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ പ്രസിഡന്‍റ് ഡോ. അൻവർ അമീൻ അധ്യക്ഷനായി. ബഷീർ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി. ഇസ്മായിൽ ഏറാമല, ഡോ. മൻമോഹൻ സിങ്ങിനെയും പി.വി. റഈസ്, എം.ടി. വാസുദേവൻ നായരെയും അനുസ്മരിച്ച് അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.

പ്രജീഷ് ബാലുശേരി (ഇൻകാസ്), ഒ.കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.പി.എ. സലാം, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, യാഹു മോൻ ചെമ്മുക്കൻ, അഡ്വ. ഇബ്രാഹിം ഖലീൽ, എൻ.കെ. ഇബ്രാഹിം, ആർ. അബ്ദുൽ ഷുക്കൂർ, അബ്ദുസമദ് ചാമക്കാല എന്നിവർ പങ്കെടുത്തു.

ആക്ടിങ് ജനറൽ സെകട്ടറി പി.വി. നാസർ സ്വാഗതവും അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു. സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ ഖിറാഅത്ത് നടത്തി.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; വൈഭവിനു തിളങ്ങാനായില്ല

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി