യുഎഇയിൽ നിയമവിരുദ്ധ താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ഫെഡറൽ അതോറിറ്റി

 
Pravasi

യുഎഇയിൽ നിയമവിരുദ്ധ താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ഫെഡറൽ അതോറിറ്റി

അനധികൃത താമസക്കാരെ ജോലിക്ക് നിയമിച്ചാൽ 50,000 ദിർഹം പിഴയും തടവും

അബുദാബി: യുഎഇയിലെ നിയമവിരുദ്ധ താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി. അനധികൃത താമസക്കാർക്കെതിരായ നടപടികളുടെ ഭാഗമായി ഐസിപി സംഘങ്ങൾ വിവിധ ഇടങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്. ശരിയായ രേഖകളില്ലാതെയോ താമസ നിയമങ്ങൾ ലംഘിച്ചോ യുഎഇയിൽ താമസിക്കുന്ന വ്യക്തികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്യുക എന്നതാണ് പരിശോധനകളുടെ ലക്ഷ്യം.

പൊതുമാപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം ജനുവരിയിൽ യുഎഇയിൽ വിവിധ നിയമലംഘനങ്ങൾക്ക് ആറായിരത്തോളം പേരെ അറസ്റ്റ് ചെയ്തു, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി 270 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. അറസ്റ്റിലായവരിൽ 93% പേരെയും ഇതിനകം നാടുകടത്തിയിട്ടുണ്ട്.

അനധികൃത താമസക്കാരെ സഹായിക്കുകയോ ജോലിക്കെടുക്കുകയോ ചെയ്യുന്നവർക്ക് 50,000 ദിർഹം വരെ പിഴയും തടവും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ലഭിക്കും.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി