കുട്ടികളുടെ ക്യാൻസർ ആശുപത്രിയും ഒഴിപ്പിച്ച് യുഎസ്

 
World

കുട്ടികളുടെ ക്യാൻസർ ആശുപത്രിയും ഒഴിപ്പിച്ച് യുഎസ്

യുഎസിന്‍റേത് അതിക്രൂരമായ ആക്രമണമെന്ന് ഇറാൻ

Reena Varghese

ടെഹ്റാൻ: ഇറാന്‍റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ കനത്ത അമെരിക്കൻ വ്യോമാക്രമണത്തെ തുടർന്ന് കുട്ടികളുടെ ക്യാൻസർ ആശുപത്രി അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്ന പശ്ചാത്തലത്തിൽ അമെരിക്കയുടേത് ക്രൂരവും മനുഷ്യത്വ രഹിതവുമായ ആക്രമണമാണെന്ന ആരോപണവുമായി ഇറാൻ.

ആശുപത്രിക്കു തൊട്ടടുത്ത് പതിച്ച മിസൈലുകൾ സൃഷ്ടിച്ച വൻ സ്ഫോടനങ്ങളെ തുടർന്നാണ് രോഗികളെ അടിയന്തരമായി മാറ്റേണ്ടി വന്നത്. ആരോഗ്യ മേഖലയ്ക്കു നേരെ ഇസ്രയേൽ നടത്തുന്ന ക്രൂരതകളെ ഓർമിപ്പിക്കുന്നതാണ് അമെരിക്കയുടെ ഈ കിരാത നടപടിയെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് തന്‍റെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.

ഈ അക്രമം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിഞ്ചു കുട്ടികളിൽ കടുത്ത ഭീതിയും മാനസിക പ്രയാസവുമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ കീമോ തെറാപ്പിക്ക് വിധേയരായിക്കൊണ്ടിരുന്ന 211 രോഗികളെയാണ് അടിയന്തരമായി സുരക്ഷിത സാഹചര്യങ്ങളിലേയ്ക്ക് മാറ്റിയത്.

എന്നാൽ ഇറാന്‍റെ ഈ ഗുരുതരമായ ആരോപണങ്ങളോട് യുഎസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യോമാക്രമണങ്ങളെ തുടർന്ന് മേഖലയിൽ ഇപ്പോളും യുദ്ധഭീതിയും അനിശ്ചിതാവസ്ഥയും നിലനിൽക്കുകയാണ്.

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്

നാട്ടുകാർ പിരിവിട്ട് സൗദി ജയിലിൽ നിന്ന് രക്ഷിച്ചയാൾ തട്ടുകടയിൽ രാസലഹരി വിറ്റതിന് അറസ്റ്റിൽ