america school shooting
america school shooting 
World

അമെരിക്കയിലെ സ്കൂളിൽ 17കാരന്‍റെ വെടിവയ്പ്; ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

വാഷിംഗ്‌ടൺ സിഡി: അവധിക്കാലത്തിന് ശേഷം സ്കൂളിൽ തിരിച്ചെത്തിയ 17കാരന്‍ നടത്തിയ വെടിവയ്പിൽ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. 5 പേർക്ക് പരുക്ക്. 4 വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരനുമാണ് പരുക്കേറ്റത്. വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത വിദ്യാർത്ഥിയെ പിന്നീട് സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് വിശദമാക്കി.

അമെരിക്കയിലെ അയോവയിലെ പെറി ഹൈസ്കൂളിൽ വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്. ഡിലന്‍ ബട്ട്ലർ എന്ന 17കാരനാണ് മരിച്ചത്. 2 തോക്കുകളുമായാണ് 17കാരന്‍ സ്കൂളിലേക്കെത്തിയത്. ഷോട്ട് ഗണും ഹാന്‍ഡ് ഗണും ഉപയോഗിച്ച് വെടിവയ്പ് നടത്തിയ വിദ്യാർത്ഥിയുടെ പക്കൽ നിന്ന് പൊലീസ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിനു പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല.

വെടിവയ്ക്കാനുള്ള കാരണം കണ്ടെത്താനായി വിദ്യാർത്ഥിയുടെ ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പായി 17 കാരന്‍ വെടിയുതിർത്തതിനാൽ ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചതെന്നാണ് സൂചന.

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ