റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പി ക്കാൻ മധ്യസ്ഥത വഹിക്കാം: ട്രംപ്
വാഷിങ്ടൺ: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നില നിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നത് ഏറ്റവും പ്രധാനമാണെന്നും അതിനായി സഹായിക്കാൻ താൻ പൂർണമായി സന്നദ്ധനാണെന്നും ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോട് വ്യക്തമാക്കി.
ഞായറാഴ്ച ഇരു നേതാക്കളും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തെ ഉദ്ധരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയും യുദ്ധവും ഉടൻ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോണൾഡ് ട്രംപ് വീണ്ടും വ്യക്തമാക്കി.
ഈ ആഴ്ച ഫ്രാൻസിൽ നടക്കുന്ന ജി-7 വ്യവസായ രാജ്യങ്ങളുടെ ഉച്ചകോടിയിലെ ചർച്ചകൾ ഉൾപ്പടെയുള്ള ഔദ്യോഗിക കാര്യങ്ങളിൽ യൂറോപ്യൻ പങ്കാളികളുമായും യുക്രെയ്ൻ തലസ്ഥാനമായ കീവുമായും ചേർന്ന് പ്രവർത്തിക്കാൻ താൻ തയാറാണെന്ന് ട്രംപ് അറിയിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമെരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾക്കു മുന്നിൽ നിന്ന് നയിക്കുന്ന യുഎസ് ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഇതിന്‍റെ ഭാഗമായി ഉടൻ തന്നെ വീണ്ടും റഷ്യ സന്ദർശിക്കുമെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി.