ഹാഫിസ് സയീദ് 
World

മുംബൈ ഭീകരാക്രണം: മുഖ്യ ആസൂത്രകനെ കൈമാറണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ഹാഫിസ് സയീദിന്‍റെ മകനും ലഷ്കറെ തൊയ്ബ നേതാവുമായ ഹാഫിസ് തൽഹ സയീദ് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് ഇന്ത്യ അപേക്ഷ നൽകിയിരിക്കുന്നത്

MV Desk

ന്യൂഡൽഹി: 2008 ലെ മുംബൈ ഭീകരാക്രണത്തിന്‍റെ മുഖ്യാസൂത്രകൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിച്ചതായി ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.

നിലവിൽ ഇയാൾ തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ച കേസിൽ ജയിൽ കഴിയുകയാണ്. പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇതിനും മുമ്പും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിവിധ ശിക്ഷാ കാലയളവുകളിൽ അകത്തും പുറത്തുമായി ചെലവഴിച്ച ഹാഫിസ് പാക്കിസ്ഥാനിൽ സ്വതന്ത്രനായി സഞ്ചരിക്കുകയും ഇന്ത്യാ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുപോന്നു.

ഹാഫിസ് സയീദിന്‍റെ മകനും ലഷ്കറെ തൊയ്ബ നേതാവുമായ ഹാഫിസ് തൽഹ സയീദ് പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് ഇന്ത്യ അപേക്ഷ നൽകിയിരിക്കുന്നത്. ഹാഫിസ് സെയ്ദ് കഴിഞ്ഞാൽ ലഷ്കറെ തൊയ്ബയിലെ രണ്ടാമൻ മകനായ തൽഹയാണ്. കഴിഞ്ഞ വർഷം ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുഎപിഎ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

നിലപാട് കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരം

പഹൽ‌ഗാം ഭീകരാക്രമണം; രണ്ടാം കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ലഷ്കർ മേധാവി ഹാഫിസ് സയീദ് പ്രതിപട്ടികയിൽ

ഓണത്തിന് കേരളത്തിലേക്ക് നൂറ് അധിക ട്രെയിനുകൾ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

പിഎസ്സി നിയമനക്രമക്കേട്; പരീക്ഷാ കൺട്രോളറെ മാറ്റി, കേസ് ഇനി വിജിലൻസ് എസ്പി അന്വേഷിക്കും

മയക്കുമരുന്ന് വിൽപനയെച്ചൊല്ലി ശ്രീലങ്കയിലെ ജയിലിൽ കലാപം; മരണസംഖ്യ 25 കവിഞ്ഞു