റഷ‍്യയിൽ ഇന്ത‍്യൻ വിദ‍്യാർഥികൾക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
മോസ്കോ: റഷ‍്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ മെഡിക്കൽ ഹോസ്റ്റലിലുണ്ടായ കത്തിക്കുത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ നാലു പേരും ഇന്ത‍്യൻ വിദ‍്യാർഥികളാണ്. മറ്റു രണ്ടു പേർ പൊലീസ് ഉദ‍്യോഗസ്ഥരാണ്. 15 വയസു കാരനാണ് ആക്രമണത്തിന് പിന്നില്ലെന്നും നവ-നാസി സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രതി ഇരകളുടെ രക്തം ഉപയോഗിച്ച് നാസി ചിഹ്നം വരച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ ആരോഗ‍്യ സ്ഥിതി ഗുരുതരമാണെന്നും റഷ‍്യൻ ഫെഡറൽ ആരോഗ‍്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.