കംബോഡിയയിലും വ്യാജ ഇന്ത്യൻ പൊലീസ് സ്റ്റേഷനും ഗാന്ധിജിയുടെ ചിത്രവും

 

file photo

World

കംബോഡിയയിലും വ്യാജ ഇന്ത്യൻ പൊലീസ് സ്റ്റേഷനും ഗാന്ധിജിയുടെ ചിത്രവും

കംപോട്ടിലെ മൈ കാസിനോ എന്ന കെട്ടിട സമുച്ചയത്തിലാണ് വ്യാജ പൊലീസ് സ്റ്റേഷൻ കണ്ടെത്തിയത്

Reena Varghese

കംപോട്ട: രാജ്യാന്തര തലത്തിൽ വൻ തോതിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ചുള്ള പരിശോധനയിൽ കംബോഡിയയിൽ വ്യാജ ഇന്ത്യൻ പൊലീസ് സ്റ്റേഷനും ഗാന്ധിജിയുടെ ചിത്രവും കണ്ടെത്തി. ഇന്ത്യക്കാരെ ഉൾപ്പടെ വൻ തോതിൽ തട്ടിപ്പിനു ലക്ഷ്യമിട്ടുള്ള വൻ സംഘമാണ് ഇതിനു പിന്നിലെന്ന് കംബോഡിയൻ സർക്കാർ വ്യക്തമാക്കി.

ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ഏകദേശം 200 തട്ടിപ്പ് കേന്ദ്രങ്ങൾ പൂട്ടിച്ചതായി കംബോഡിയൻ സർക്കാർ അറിയിച്ചു. വിയറ്റ്നാം അതിർത്തിക്കടുത്തുള്ള കംപോട്ട് പ്രവിശ്യയിലെ ഒരു കേന്ദ്രത്തിൽ നടന്ന പരിശോധനയിലാണ് ഒരു വ്യാജ ഇന്ത്യൻ പൊലീസ് സ്റ്റേഷനും മഹാത്മാഗാന്ധിയുടെ ചിത്രവും കണ്ടെത്തിയത്.

ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇത്തരം വ്യാജ സംവിധാനങ്ങൾ ഇവർ ഒരുക്കിയിരുന്നത്. കംപോട്ടിലെ മൈ കാസിനോ എന്ന കെട്ടിട സമുച്ചയത്തിലാണ് വ്യാജ പൊലീസ് സ്റ്റേഷൻ കണ്ടെത്തിയത്. ഇവിടെ കംപ്യൂട്ടറുകളുടെയും ഫോണുകളുടെയും വൻ ശേഖരം ഉണ്ടായിരുന്നു.

തായ് ലന്‍ഡിലെയും ഇന്ത്യയിലെയും ആളുകളെ വിളിക്കാൻ പ്രത്യേക സ്റ്റുഡിയോ ബൂത്തുകളും തയാറാക്കിയിരുന്നു. യൂണിഫോമും പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലവും ഉപയോഗിച്ച് വീഡിയോ കോളുകൾ ചെയ്താണ് ഇവർ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത്.

ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചതിലൂടെ ഇന്ത്യക്കാരായ ഇരകളിൽ വിശ്വാസം ജനിപ്പിക്കാനാണ് ഇവർ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു. ഇത്തരത്തിൽ വ്യാജ പൊലീസ് ഓഫീസർമാരായി ചമഞ്ഞാണ് കോടിക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിരുന്നത്.

കംബോഡിയൻ ഓൺലൈൻ തട്ടിപ്പ് പ്രതിരോധ കമ്മീഷൻ അധ്യക്ഷൻ ഛായ് സിന ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്. ഇതു വരെ 190 ഓളം കേന്ദ്രങ്ങൾ അധികൃതർ പൂട്ടി. ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട 173 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11,000 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.

പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

"ആള്‍ക്കൂട്ടങ്ങളുടെ നായകന്‍ മാത്രമായിരുന്നില്ല, കരുതലും കാവലും കൂടി ആയിരുന്നു"; കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സുധാ മേനോൻ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ? റിസൾട്ട് അറിയാം

180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വിഡിയോകൾ; 19കാരൻ അറസ്റ്റിൽ

തെറ്റു തിരുത്താൻ ഹൈക്കമാൻഡ്; രമേശ് ചെന്നിത്തലയ്ക്ക് വഴി തെളിയുന്നു