മ്യാൻമറിൽ 5 ദിവസത്തിനു ശേഷം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും യുവാവിനെ ജീവനോടെ പുറത്തെടുത്തു

 
World

മ്യാൻമറിൽ 5 ദിവസത്തിനു ശേഷം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും യുവാവിനെ ജീവനോടെ പുറത്തെടുത്തു

മ്യാൻമറിൽ ബുധനാഴ്ചയും തുടർചലനമുണ്ടായി

Namitha Mohanan

ബാങ്കോക്ക്: ഭൂകമ്പം തകർത്ത മ്യാൻമറിൽ അഞ്ചു ദിവസത്തിനു ശേഷം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നു യുവാവിനെ ജീവനോടെ പുറത്തെടുത്തു. തലസ്ഥാനമായ നയ്പിഡോയിലെ തകർന്ന ഹോട്ടലിന്‍റെ അവശിഷ്ടങ്ങളിൽ നിന്നാണു യുവാവിന് പുനർജന്മം. ഉടൻ ആശുപത്രിയിലേക്കു മാറ്റി.

7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇതുവരെ 2,700ലേറെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ 12.30 ഓടെ നയ്പിഡോയിൽ മ്യാൻമർ- തുർക്കി സംയുക്ത സംഘമാണ് 26 കാരനെ രക്ഷപെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം തലസ്ഥാനത്തു തന്നെ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് അറുപത്തിമൂന്നുകാരിയെ രക്ഷപെടുത്തിയിരുന്നു.

അതിനിടെ, മ്യാൻമറിൽ ബുധനാഴ്ചയും തുടർചലനമുണ്ടായി. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ