ന്യൂയോർക്ക്: പലസ്തീനെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ അഭിപ്രായ പ്രകടനം നടത്തിയ മുൻ പോൺ സ്റ്റാർ മിയ ഖലീഫയ്ക്ക് കോടികളുടെ കരാരുകൾ നഷ്ടം. യുഎസ്, കനേഡിയൻ കമ്പനികളാണ് മിയയെ ഉടനടി കരാറുകളിൽനിന്ന് ഒഴിവാക്കിയത്.
കനേഡിയൻ ബ്രോഡ്കാസ്റ്റർ ടോഡ് ആണ് അഭിപ്രായ പ്രകടനത്തിന്‍റെ പേരിൽ അവരെ ആദ്യം കരാറിൽ നിന്ന് ഒഴിവാക്കിയത്. ഹമാസിനെ പിന്തുണച്ചെന്നാരോപിച്ചെന്നായിരുന്നു തീരുമാനം. സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാർ തനിക്കു വേണ്ടെന്ന് മിയ ഖലീഫയുടെ മറുപടിയും പിന്നാലെ വന്നു.
ഇതിനു ശേഷം അമേരിക്കൻ മാഗസിനായ പ്ലേബോയ് അവരുമായുള്ള കരാർ റദ്ദാക്കി. ഹമാസിന്‍റെ ആക്രമണത്തെ മഹത്വവത്കരിച്ചെന്നായിരുന്നു അവരുടെ ന്യായം. ഇതോടെ പ്ലേബോയ് പ്ലാറ്റ്ഫോമിൽ മിയ ഖലീഫയുടെ ക്രിയേറ്റേഴ്സ് ചാനലും ഡിലീറ്റ് ചെയ്യപ്പെട്ടു.