വെനിസ്വേലയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: മാർപ്പാപ്പ

 

file photo

World

വെനിസ്വേലയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: മാർപ്പാപ്പ

യുഎസ്, വെനിസ്വേലൻ അംബാസിഡർമാർ ഉൾപ്പടെ പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു മാർപ്പാപ്പയുടെ ഈ വിമർശനം

Reena Varghese

വാഷിങ്ടൺ: ട്രംപിന്‍റെ വെനിസ്വേലൻ അധിനിവേശത്തെ വിമർശിച്ച് ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപ്പാപ്പ. നയതന്ത്ര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൈനിക ബലപ്രയോഗം നടത്തുന്നതിനെ പോപ്പ് അപലപിച്ചു.

വാർഷിക വിദേശനയ പ്രസംഗത്തിലാണ് വെനിസ്വേലയിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്തത്. ആഗോള സംഘർഷങ്ങൾ നേരിടുന്നതിൽ അന്താരാഷ്ട്ര സംഘടനകളുടെ ബലഹീനത ആശങ്കയ്ക്ക് കാരണമാണെന്നും മാർപ്പാപ്പ പറഞ്ഞു.

വെനിസ്വേലൻ ജനതയുടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കാൻ ലോകം ബാധ്യസ്ഥരാണെന്ന് ലിയോ മാർപ്പാപ്പ കൂട്ടിച്ചേർത്തു. യുഎസ്, വെനിസ്വേലൻ അംബാസിഡർമാർ ഉൾപ്പടെ പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു മാർപ്പാപ്പയുടെ ഈ വിമർശനം.

ട്രംപിന്‍റെ കുടിയേറ്റ നയങ്ങളെയും മറ്റും ഇതിനു മുമ്പും ശക്തമായി വിമർശിച്ചിട്ടുണ്ട് ലിയോ പതിനാലാമൻ. പാശ്ചാത്യ രാജ്യങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യം വേഗത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നും മാർപാപ്പ വിമർശിച്ചു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമേഷ്യ സംഘർഷം; കേന്ദ്രം മന്ത്രാലയതല സമിതി രൂപീകരിച്ചു

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രയേലിൽ 12 പേർക്ക് പരുക്ക്

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

രാജ‍്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബീൻ