ഹ്യൂമൻ ജിപിഎസ് 

ബാഗുഖാൻ

 

file photo

World

നുഴഞ്ഞു കയറ്റക്കാരുടെ സ്വന്തം 'ഹ്യൂമൻ ജിപിഎസി'നെ വധിച്ച് സുരക്ഷാസേന

പാക് അധീന കശ്മീരിൽ നിന്നു ഭീകരർക്ക് നുഴഞ്ഞു കയറ്റത്തിന് സഹായം ചെയ്തു വരികയായിരുന്ന ബാഗു ഖാൻ അഥവാ സമന്ദർ ചാച്ചയെ സുരക്ഷാ സേന വധിച്ചു

Reena Varghese

പാക് അധീന കശ്മീരിൽ നിന്നു ഭീകരർക്ക് നുഴഞ്ഞു കയറ്റത്തിന് സഹായം ചെയ്തു വരികയായിരുന്ന ബാഗു ഖാൻ അഥവാ സമന്ദർ ചാച്ചയെ സുരക്ഷാ സേന വധിച്ചു. ഗുരെസിൽ നടന്ന ഏറ്റു മുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഭീകര സംഘടനകൾക്കിടയിൽ ഹ്യൂമൻ ജിപിഎസ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

1995 മുതൽ പാക് അധീന കശ്മീർ താവളമാക്കി ഭീകരർക്ക് സഹായം ചെയ്തു വരികയായിരുന്നു ഇയാൾ. നുഴഞ്ഞു കയറ്റത്തിനു വേണ്ട വഴികളും സൗകര്യങ്ങളും ഒരുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. നൗഷേര നാർ മേഖലയിൽ നടന്ന നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ മറ്റൊരു ഭീകരനൊപ്പം വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു ഇയാൾ.

ഗുരെസ് മേഖലയിലെ ദുർഘടമായ ഭൂപ്രദേശങ്ങളും രഹസ്യ വഴികളും കൃത്യമായി അറിയുന്നതിനാൽ നൂറിലധികം നുഴഞ്ഞു കയറ്റ ശ്രമങ്ങൾക്ക് ഇയാൾ സഹായം നൽകിയിരുന്നു. ഭീകരർക്കിടയിൽ വിശ്വാസ്യത നേടിയതോടെ ഹ്യൂമൻ ജിപിഎസ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

നിയന്ത്രണ രേഖയ്ക്കടുത്ത് ഗുരെസിലും സമീപ പ്രദേശങ്ങളിലും നുഴഞ്ഞു കയറ്റം ആസൂത്രണം ചെയ്യുന്നതിൽ അതി വിദഗ്ധനായിരുന്നു ഇയാൾ.

വർഷങ്ങളോളം സുരക്ഷാ സേനയെ വെട്ടിച്ച് ഭീകരർക്ക് സഹായം ചെയ്ത ഇയാളുടെ വധം പ്രദേശത്തെ ഭീകര സംഘടനകളുടെ ലോജിസ്റ്റിക്കൽ ശൃംഖലയ്ക്ക് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

പുലർച്ചെ രഹസ്യ ഡിസിചാർജ്; മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത മന്ത്രി വീട്ടിൽ!

ബ്രഹ്മപുരത്ത് മന്ത്രിമാർ തമ്മിൽ മാലിന്യത്തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎൽ മത്സരക്രമത്തിൽ അനിശ്ചിതത്വം

ഗോവൻ മാതൃകയിൽ ഇനി കേരളത്തിന്‍റെ സ്വന്തം കെ-ഫെനി | Video

ഇന്ത്യ സുസജ്ജം: പാക് ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാന്‍ഡർ