World

ഏഴാം ക്ലാസുകാരന്‍ സ്കൂളിൽ വെടിവയ്പ്പ് നടത്തിയത് ഒരു മാസം 'ഹോം വര്‍ക്ക്' ചെയ്ത ശേഷം

ആക്രമണത്തിനു ശേഷം കുട്ടി തന്നെയാണ് ആക്രമണ വിവരം പൊലീസിൽ വിളിച്ചറിയിച്ചതെന്നാണ് വിവരം.

MV Desk

സെർബിയ: ബെൽഗ്രേഡിലെ വ്ലാഡിസ്ലാവ് റിബ്നിക്കർ പ്രൈമറി സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 13 കാരന്‍ ഒരു മാസത്തോളമായി ഇതിനുവേണ്ടി " ഹോം വർക്ക്" ചെയ്തെന്ന് പൊലീസ്.

വെടിയുതിർക്കേണ്ട ക്ലാസിന്‍റെ സ്കെച്ചും കൊല്ലേണ്ട കുട്ടികളുടെ ലിസ്റ്റും തയ്യാറാക്കിയാണ് ഏഴാം ക്ലാസുകാരന്‍ സ്കൂളിൽ എത്തിയത്. ഒരു മാസമായി കുട്ടി ഇതിനുവേണ്ടി തയ്യാറെടുപ്പുകൾ നടത്തി. ആക്രമണത്തിനു ശേഷം കുട്ടിതന്നെയാണ് ആക്രമണ വിവരം പൊലീസിൽ വിളിച്ചറിയിച്ചതെന്നാണ് വിവരം.

വെടിവയ്പ്പിൽ 8 വിദ്യാർഥികളും ഒരു സ്‌കൂള്‍ ഗാര്‍ഡും കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ 8.40 ഓടെ വ്രാകാർ പരിസരത്താണ് സംഭവം നടന്നത്. ഹിസ്റ്ററി ക്ലാസിൽ കയറി ക്ലാസ് അധ്യാപികയ്ക്കു നേരെ ആദ്യം വെടിയുതിർത്ത ശേഷമാണ് സഹപാഠികൾക്കു നേരെ നിറയൊഴിച്ചത്.

7 പെൺകുട്ടികളും 1 ആൺകുട്ടിയുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിവെയ്പ്പിൽ പരിക്കേറ്റ 6 കുട്ടികള്‍ക്കും 1 അധ്യാപകനും ആശുപത്രിയിൽ തുടരുകയാണ്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. അറസ്റ്റിലായ 13 കാരന്‍ ഒരു സൈക്കോ പാത്തിനെ പോലെയാണ് പെരുമാറുന്നതെന്നും പൊലീസ് വ്യക്തമാക്കി.

മഴയത്ത് ഫോണിൽ സംസാരിച്ച് നടന്ന ആൾ മാൻഹോളിൽ വീണു മരിച്ചു

മൂന്നടി വെള്ളത്തിൽ നീന്തുന്നതിനിടെ ചീങ്കണ്ണി കടിച്ചു; രക്തം വാർന്ന് യുവതി മരിച്ചു

നടന്നത് വെറും വൈകാരികമായ പ്രതികരണം; 'അമ്മ' പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാതെ ശ്വേത മേനോൻ

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു ശ്രമം; ഐഎസ്‌ഐ ബന്ധമുള്ള 4 ഭീകരര്‍ പിടിയില്‍

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനിയുടെ താത്പര‍്യങ്ങൾക്ക് വഴങ്ങില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് പിണറായി വിജയൻ