നവീദ് അക്രം 

 

file photo

World

ബോണ്ടി ബീച്ച് കൂട്ടക്കൊല: കൊലയാളിയുടെ മൃതദേഹം പോലും തങ്ങൾക്കു വേണ്ടെന്ന് ഭാര്യ

ഈ മാസം 14 നാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്

Reena Varghese

സിഡ്നി: ബോണ്ടി ബീച്ചിലെ കൂട്ടക്കൊലയാളികളിൽ ഒന്നാമനായ സാജിതിന്‍റെ മൃതദേഹം പോലും തനിക്കു കാണേണ്ടെന്ന് ഭാര്യ. ഓസ്ട്രേലിയയിലെ സിഡ്നിക്കു സമീപമുള്ള ബോണ്ടി ബീച്ചിൽ പത്തു വയസുള്ള കുട്ടിയടക്കം 16 ഓളം ജൂതരെ കൂട്ടക്കൊല ചെയ്ത കൂട്ടക്കൊലയാളികളിൽ ഒരാളായ സാജിത് അക്രമിന്‍റെ മൃതദേഹം തങ്ങൾക്ക് വേണ്ടെന്നാണ് അക്രമിന്‍റെ ഭാര്യ വ്യക്തമാക്കിയത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സാജിദ് അക്രമും മകനും ചേർന്നാണ് കൂട്ടക്കൊല നടത്തിയത്. ഈ മാസം 14 നാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. പൊലീസ് നടത്തിയ തിരിച്ചടിയിൽ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. തങ്ങൾ ജെർവിസ് ബേയിലേയ്ക്ക് വിനോദ സഞ്ചാരത്തിനു പോകുകയാണെന്നാണ് സാജിദ് അക്രമും മകനും കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. കൂട്ടക്കൊലയ്ക്കു മുമ്പ് മാസങ്ങളോളം സാജിദ് അക്രം പലയിടങ്ങളിലായി മാറി മാറി താമസിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ