ഇറാനെതിരായ ആക്രമണങ്ങൾ അസ്തിത്വ ഭീഷണി അവസാനിപ്പിക്കാൻ: നെതന്യാഹു

 

file photo

World

ഇറാനെതിരായ ആക്രമണങ്ങൾ അസ്തിത്വ ഭീഷണി അവസാനിപ്പിക്കാൻ: നെതന്യാഹു

ഇറാൻ ജനത സ്വേച്ഛാധിപത്യ നുകം ഉപേക്ഷിക്കേണ്ട സമയമായി : നെതന്യാഹു

Reena Varghese

ഇസ്രയേലും യുഎസും ഇറാനെതിരേ സംയുക്തമായി ആക്രമണങ്ങൾ ആരംഭിച്ചതിനെ തുടർന്ന് ശനിയാഴ്ച പൊതുജനങ്ങൾക്ക് സന്ദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്ലാമിക് റിപ്പബ്ലിക് ഉയർത്തുന്ന "അസ്തിത്വ ഭീഷണി നീക്കം ചെയ്യുക", ഇറാനികൾ അവരുടെ വിധി മാറ്റുന്നതിനുള്ള "സാഹചര്യങ്ങൾ സൃഷ്ടിക്കുക" എന്നിവയാണ് ഈ ഓപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നെതന്യാഹുവിന് പൂർണ പിന്തുണയുമായി പ്രതിപക്ഷം

നെതന്യാഹുവിന്‍റെ ഈ നീക്കത്തിന് പ്രതിപക്ഷ നേതാവ് യെയ്ർ ലാപിഡും മറ്റു പ്രതിപക്ഷ നേതാക്കളും പൂർണ പിന്തുണ നൽകുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്‍റെ ഈ പിന്തുണ ഇസ്രേയലിൽ‌ അപൂർവമാണ്.

ഇസ്രയേലിന്‍റെ ലക്ഷ്യം ഇറാനിയൻ ഭരണകൂടത്തിന്‍റെ തകർച്ച

ശനിയാഴ്ച രാവിലെ നടത്തിയ പ്രധാന ആക്രമണങ്ങൾ ഇറാനിയൻ ഭരണകൂട സ്ഥലങ്ങളെയും സൈനിക സൗകര്യങ്ങളെയും ലക്ഷ്യം വച്ചായിരുന്നു എന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി ദിവസങ്ങളായി ഇസ്രയേൽ ഇറാനെതിരെ ആക്രമണത്തിനു തയാറെടുക്കുകയായിരുന്നു.

കഴിഞ്ഞ 47 വർഷമായി ആയത്തുള്ള ഭരണകൂടം ‘ഇസ്രായേലിന് മരണം’ ‘അമേരിക്കയ്ക്ക് മരണം’ എന്ന് ആഹ്വാനം ചെയ്ത് നിരവധി ഇസ്രയേലികളുടെയും അമെരിക്കക്കാരുടെയും രക്തം ചൊരിഞ്ഞു. പോരാഞ്ഞ് സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്തു. നെതന്യാഹു പറഞ്ഞു.

“ഈ കൊലപാതക ഭീകര ഭരണകൂടത്തെ എല്ലാ മനുഷ്യരാശിയെയും ഭീഷണിപ്പെടുത്താൻ പ്രാപ്തമാക്കുന്ന ആണവായുധങ്ങൾ ഉപയോഗിച്ച് സ്വയം ആയുധമാക്കാൻ അനുവദിക്കരുത്,”എന്നും “ഞങ്ങളുടെ സംയുക്ത നടപടി ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ വിധി സ്വന്തം കൈകളിലേക്ക് എടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കും.”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പേർഷ്യക്കാർ, കുർദുകൾ, അസേരികൾ, ബലൂച്, അഹ്വാസികൾ തുടങ്ങി ഇറാനിയൻ ജനതയുടെ എല്ലാ ഭാഗങ്ങളും സ്വേച്ഛാധിപത്യത്തിന്‍റെ നുകം ഉപേക്ഷിച്ച് സ്വതന്ത്രവും സമാധാനം ആഗ്രഹിക്കുന്നതുമായ ഒരു ഇറാൻ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

വരുന്നത് ഓപ്പറേഷൻ ലയൺസ് റോർ

ഇസ്രയേലിലെ തന്‍റെ ജനങ്ങളോട് വരും ദിവസങ്ങളിൽ ഓപ്പറേഷൻ ലയൺസ് റോർ സമയത്ത് തികഞ്ഞ ക്ഷമയും ആന്തരിക ശക്തിയും ഉള്ളവരായിരിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഇതിൽ നിന്നും ഇറാനെതിരെയുള്ള ആക്രമണം ഇനിയും തുടരുമെന്ന് വ്യക്തമാണ്.

ഇസ്രയേൽ ഒന്നാണ്:പ്രതിപക്ഷ നേതാവ് യെയ്ർ ലാപിഡ്

ഇസ്രയേലിന്‍റെ രാഷ്ട്രീയ മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയക്കാർ ശനിയാഴ്ചത്തെ ഓപ്പറേഷനുകൾക്ക് പിന്തുണ അറിയിച്ചു. രാജ്യം പ്രതികാര നടപടിക്ക് തയാറെടുക്കുമ്പോൾ പ്രതിപക്ഷ നേതാക്കൾ അതിവേഗ പ്രസ്താവനകളുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവായ യെയ്ർ ലാപിഡ് തന്‍റെ എക്സ് അക്കൗണ്ടിൽ ഇങ്ങനെ കുറിച്ചു:

"ഞാൻ എല്ലാവരെയും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു: ഇസ്രായേൽ ജനത ശക്തരാണ്. ഐഡിഎഫും വ്യോമസേനയും ശക്തമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ശക്തി നമ്മോടൊപ്പം നിൽക്കുന്നു. പോലുള്ള നിമിഷങ്ങളിൽ, നമ്മൾ ഒരുമിച്ച് നിൽക്കുന്നു - നമ്മൾ ഒരുമിച്ച് വിജയിക്കുന്നു. ഒരു സഖ്യവുമില്ല, പ്രതിപക്ഷവുമില്ല, ഒരു ജനതയും ഒരു ഐഡിഎഫും മാത്രമാണ്, അവരുടെ പിന്നിൽ നമ്മളെല്ലാവരും ഉണ്ട്."

ഇറാനികൾക്ക് ലാപിഡിന്‍റെ പേർഷ്യൻ സന്ദേശവും

തന്‍റെ ആദ്യ പോസ്റ്റിനു തൊട്ടു പിന്നാലെ ലാപിഡ് പേർഷ്യൻ ഭാഷയിൽ ഇറാൻ ജനതയ്ക്കും ഒരു സന്ദേശം എക്സിൽ കുറിച്ചു:

"നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല. നിങ്ങളുടെ പ്രതിഷേധങ്ങളെ ഞങ്ങൾ ആദരവോടെയും ബഹുമാനത്തോടെയും പിന്തുടർന്നു."ഈ ദുഷ്ട ഭരണകൂടത്തിനെതിരെ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു. നിങ്ങളുടെ രാജ്യത്തിനും മുഴുവൻ മേഖലയ്ക്കും മരണവും നാശവും മാത്രം കൊണ്ടുവന്ന ഒരു ഭരണകൂടം,ഈ യുദ്ധം അവസാനിക്കുകയും ഈ ഭരണകൂടം ഇല്ലാതാകുകയും ചെയ്യുമ്പോൾ, നമ്മുടെ ചരിത്രപരമായ രാജ്യങ്ങൾക്കിടയിൽ സമാധാനത്തിനും പശ്ചിമേഷ്യയ്ക്കായി ഒരു പുതിയ യുഗത്തിന്‍റെ ഉദയത്തിനും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു" എന്നായിരുന്നു ആ സന്ദേശം.

ആഴ്ചകൾ നീണ്ട സംഘർഷങ്ങൾ

ശനിയാഴ്ചത്തെ ആക്രമണങ്ങൾ യുഎസും ഇറാനും തമ്മിൽ ആഴ്ചകൾ നീണ്ട സംഘർഷങ്ങൾക്കു ശേഷമാണ്. മൂന്നു തവണ നടന്ന പരോക്ഷ ആണവ ചർച്ചകൾ കരാറുണ്ടാക്കുന്നതിൽ പരാജപ്പെട്ടതും മേഖലയിൽ വൻ തോതിൽ അമെരിക്കൻ സൈനിക സജ്ജീകരണം നടത്തിയതും കഴിഞ്ഞ ജൂണിൽ ആക്രമണങ്ങളിലൂടെ ഇറാൻ ആണവ പദ്ധതി പുനർനിർമിക്കാൻ ശ്രമിക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സ്റ്റേറ്റ് ഒഫ് ദി യൂണിയൻ പ്രസംഗത്തിലെ മുന്നറിയിപ്പ് എന്നിവ ഈ യുദ്ധത്തിന്‍റെ മുന്നോടിയായിരുന്നു.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

വൈദ്യുതി നിരക്ക് കുറയുന്നു

"ട്രംപിന്‍റെ തനിനിറം പുറത്തായി", ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു