മൊബൈൽ ഫോണും ഇന്‍റർനെറ്റും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.

 

MV Graphics

Special Story

ഇന്‍റർനെറ്റില്ല, ഫോണില്ല; രഹസ്യങ്ങൾ കാക്കാൻ ഡോവലിന്‍റെ 'മാസ്ക്' കമ്മ്യൂണിക്കേഷൻ!

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്‍റർനെറ്റും ഫോണും ഉപയോഗിക്കാറില്ല! രഹസ്യ ആശയവിനിമയത്തിന് അദ്ദേഹം സ്വീകരിക്കുന്ന മാർഗങ്ങളെക്കുറിച്ച്.

MV Desk

ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ ഇന്‍റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സാധാരണക്കാർക്ക് അറിയാത്ത മറ്റ് ആശയവിനിമയ മാർഗങ്ങളാണ് സുരക്ഷാ കാരണങ്ങളാൽ താൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ന്യൂഡൽഹി: സാങ്കേതികവിദ്യ ലോകത്തെ കീഴടക്കുമ്പോഴും ഡിജിറ്റൽ ലോകത്തുനിന്ന് അകലം പാലിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഔദ്യോഗിക കാര്യങ്ങൾക്കായി താൻ മൊബൈൽ ഫോണോ ഇന്‍റർനെറ്റോ ഉപയോഗിക്കാറില്ലെന്ന വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തി.

ഡൽഹിയിൽ നടന്ന 'വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026'ൽ യുവാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോണില്ലാതെ എങ്ങനെ? ഡോവൽ പറയുന്നു:

"ഞാൻ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നില്ല എന്നത് സത്യമാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്കോ വിദേശത്തുള്ളവരുമായി അനിവാര്യമായ ഘട്ടങ്ങളിൽ സംസാരിക്കാനോ അല്ലാതെ ഫോണും കൈക്കലാക്കാറില്ല," അദ്ദേഹം പറഞ്ഞു.

എന്നാൽ ആശയവിനിമയം എങ്ങനെ നടക്കുന്നു എന്ന ചോദ്യത്തിന്, സാധാരണക്കാർക്ക് അറിയാത്ത ചില 'അധിക സംവിധാനങ്ങൾ' തനിക്കുണ്ടെന്നായിരുന്നു ഡോവലിന്‍റെ മറുപടി. സുരക്ഷാ കാരണങ്ങളാൽ അതീവ രഹസ്യമായ ആശയവിനിമയ മാർഗങ്ങളാണ് എൻഎസ്എ (NSA) ഉപയോഗിക്കുന്നത് എന്ന സൂചനയാണ് ഇത് നൽകുന്നത്.

പ്രസംഗത്തിലെ മറ്റ് പ്രധാന പോയിന്‍റുകൾ:

ചരിത്രത്തിന് ഒരു 'പ്രതികാരം': ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക വികസനത്തിലും കരുത്താർജ്ജിച്ച് ചരിത്രത്തോട് പ്രതികാരം ചെയ്യണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. അധിനിവേശങ്ങളുടെയും അടിച്ചമർത്തലുകളുടെയും വേദനാജനകമായ ചരിത്രം തിരുത്തിക്കുറിക്കാൻ രാജ്യത്തെ വീണ്ടും മികച്ചതാക്കണം.

നേതൃപാടവം: സിംഹത്തിന്‍റെ നേതൃത്വത്തിലുള്ള ആടുകളെയാണ് ശത്രു ഭയപ്പെടുക എന്ന നെപ്പോളിയന്‍റെ വാക്കുകൾ ഉദ്ധരിച്ച അദ്ദേഹം, ശക്തമായ നേതൃത്വത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അദ്ദേഹം ഉദാഹരണമായി കാട്ടി.

യുവാക്കൾക്ക് ഉപദേശം: സ്വപ്നങ്ങൾ ജീവിതത്തിന് ദിശാബോധം നൽകുമെങ്കിലും അച്ചടക്കമാണ് ജീവിതത്തെ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രചോദനം താത്കാലികമാണെന്നും അച്ചടക്കം നിലനിൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1968 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ഡോവൽ, ദശകങ്ങളായുള്ള തന്‍റെ ജീവിതാനുഭവങ്ങളിൽ നിന്നാണ് പുതിയ തലമുറയ്ക്ക് അച്ചടക്കത്തിന്‍റെയും സുരക്ഷാ അവബോധത്തിന്‍റെയും പാഠങ്ങൾ പകർന്നുനൽകിയത്.

ഇറാനിൽ പ്രക്ഷോഭം പടരുന്നു; പൗരന്മാരെ ഒഴിപ്പിക്കാൻ സാധ്യത തേടി ഇന്ത്യ

ചേസ് മാസ്റ്റർ വീണ്ടും; ഇന്ത്യക്ക് ജയം

മകരവിളക്ക്: കെഎസ്ആർടിസി 1000 ബസുകൾ ഇറക്കും

3 ബിഎച്ച്കെ ഫ്ലാറ്റ് തന്നെ വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്ത്

ഗ്രീൻലാൻഡ് പിടിക്കാൻ ട്രംപിന്‍റെ നിർദേശം; മുഖം തിരിച്ച് യുഎസ് സൈന്യം