.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പ്രിൻസി

 
Special Story

പൂച്ചയെ വളർത്താൻ അമ്മ അനുവദിച്ചില്ല; ഡോക്റ്റർ ജീവനൊടുക്കി

കുറച്ചു നാളുകൾക്കു മുൻപ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്കു കൊണ്ടു വന്നു.

നീതു ചന്ദ്രൻ

ഹൈദരാബാദ്: പൂച്ചയെ ദത്തെടുക്കാൻ വീട്ടുകാർ അനുവദിക്കാഞ്ഞതിനു പിന്നാലെ 23 വയസുള്ള വനിതാ ഡോക്റ്റർ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. ശ്രേഷ്ഠ എന്നറിയപ്പെടുന്ന ടി. പ്രിൻസിയാണ് മരിച്ചത്. അമ്മ കുസുമലതയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. കുറച്ചു നാളുകൾക്കു മുൻപ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്കു കൊണ്ടു വന്നു.

പൂച്ചയെ വളർത്താൻ തുടങ്ങിയതോടെ പ്രിൻസിക്കു പനിയും ജലദോഷവും പതിവായി. പൂച്ചരോമം അലർജിയുള്ളതു മൂലമാണ് സ്ഥിരം ജലദോഷം വരുന്നതെന്ന് ചൂണ്ടിക്കാട്ടി അമ്മയും മുത്തശ്ശിയും പ്രിൻസിയുമായി കലഹിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തു പോയി തിരിച്ചു വന്നപ്പോഴാണ് പ്രിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാരുമായുള്ള കലഹമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എംബിബിഎസ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ് ഗ്വാജ്വേറ്റ് പഠനത്തിനായുള്ള പരിശീലന പരീക്ഷകൾക്കു തയാറെടുക്കുകയായിരുന്നു പ്രിൻസി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ മുംബൈയും ന‍്യൂഡൽഹിയും ലക്ഷ‍്യമിടുമെന്ന് ഇന്ത‍്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷണർ

പൂച്ചയെ വീട്ടിൽ വളർത്തുന്നതിനെ ചൊല്ലി കുടുംബവുമായി തർക്കം; 23 കാരി ജീവനൊടുക്കി

നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9ന് സംസ്ഥാനത്ത് പൊതു അവധി, സർക്കാർ ഓഫിസുകൾക്കും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും ബാധകം

പാലക്കാട് സിപിഎം-ബിജെപി ഡീൽ; വി.ഡി. സതീശന്‍റെ ആരോപണം അസംബന്ധമെന്ന് എം.വി. ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചു മാറ്റിയെന്നത് വ‍്യാജ ആരോപണം; വി. കുഞ്ഞികൃഷ്ണനെതിരേ പരാതി നൽകി സിപിഎം