പ്രിൻസി

 
Special Story

പൂച്ചയെ വളർത്താൻ അമ്മ അനുവദിച്ചില്ല; ഡോക്റ്റർ ജീവനൊടുക്കി

കുറച്ചു നാളുകൾക്കു മുൻപ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്കു കൊണ്ടു വന്നു.

നീതു ചന്ദ്രൻ

ഹൈദരാബാദ്: പൂച്ചയെ ദത്തെടുക്കാൻ വീട്ടുകാർ അനുവദിക്കാഞ്ഞതിനു പിന്നാലെ 23 വയസുള്ള വനിതാ ഡോക്റ്റർ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. ശ്രേഷ്ഠ എന്നറിയപ്പെടുന്ന ടി. പ്രിൻസിയാണ് മരിച്ചത്. അമ്മ കുസുമലതയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. കുറച്ചു നാളുകൾക്കു മുൻപ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്കു കൊണ്ടു വന്നു.

പൂച്ചയെ വളർത്താൻ തുടങ്ങിയതോടെ പ്രിൻസിക്കു പനിയും ജലദോഷവും പതിവായി. പൂച്ചരോമം അലർജിയുള്ളതു മൂലമാണ് സ്ഥിരം ജലദോഷം വരുന്നതെന്ന് ചൂണ്ടിക്കാട്ടി അമ്മയും മുത്തശ്ശിയും പ്രിൻസിയുമായി കലഹിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തു പോയി തിരിച്ചു വന്നപ്പോഴാണ് പ്രിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാരുമായുള്ള കലഹമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എംബിബിഎസ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ് ഗ്വാജ്വേറ്റ് പഠനത്തിനായുള്ള പരിശീലന പരീക്ഷകൾക്കു തയാറെടുക്കുകയായിരുന്നു പ്രിൻസി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

ദേശീയപാതകളിൽ ഉടനീളം വർക്ക്‌ഷോപ്പുകളും പഞ്ചർ റിപ്പയറും

യുഎസ്-ഇറാൻ ചർച്ചകളിൽ വൻ പുരോഗതി

മൂന്ന് കോടിയും കടന്ന് ആധാർ ആപ്പ് ഡൗൺലോഡ്

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ

അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ